ആപ്പ്ജില്ല

നിപ വൈറസിന്‍റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെ

പരിശോധിച്ച വവ്വാലുകളിൽ വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു

Samayam Malayalam 3 Jul 2018, 11:24 am
കോഴിക്കോട്: പേരാമ്പ്രയിൽ 17 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസിന്‍റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് അറിയിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് സംഘമാണ് പഴംതീനി വവ്വാലുകളിൽ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
Samayam Malayalam bat


ആദ്യഘട്ടത്തിൽ പേരാമ്പ്ര ചങ്ങരോത്തെ കിണറ്റിൽ നിന്ന് പരിശോധനയ്ക്കായി പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കുന്ന വവ്വാലുകളായതിനാൽ അവയിൽ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്താനായിരുന്നില്ല. എന്നാൽ രണ്ടാം ഘട്ടത്തിൽ പ്രദേശത്ത് നിന്ന് പിടികൂടിയ 51 വവ്വാലുകളിൽ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടിരുന്നു. അവയിൽ ചിലതിൽ നിപ വൈറസ് സാന്നിദ്ധ്യമുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, പരിശോധന ഫലം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ അറിയിച്ചു.

കോഴിക്കോട് മലപ്പുറം ജില്ലകളിലായി 17 പേരാണ് നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. സംസ്ഥാനആരോഗ്യവകുപ്പിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയായിരുന്നു വൈറസ് വ്യാപനം ‍തടഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്