ഇടുക്കി: പോലീസിന്റെ ഡാറ്റാ ബേസിൽ നിന്നും ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയ പോലീസുകാരന് സസ്പെൻഷൻ. കരിമണ്ണൂർ സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി കെക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ഇയാൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൊടുപുഴയിൽ കെഎസ്ആർടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. ഈ കേസുമായി ബന്ധപ്പെട്ട് വളരെ യാദൃശ്ചികമായാണ് അനസിലേക്ക് അന്വേഷണം എത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ ആറോളം എസ്ഡിപിഐ പ്രവർത്തകരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിൽ ഒരാളുടെ ഫോണിൽ നിന്നാണ് അനസ് വിവരങ്ങൾ ചോർത്തി നൽകുന്നതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
അനസ് പോലീസിന്റെ ഡാറ്റാ ബേസിൽ നിന്നും വിവരങ്ങൾ ചോർത്തി എസ്ഡിപിഐ പ്രവർത്തകന് നൽകിയിരുന്നുവെന്നാണ് കണ്ടെത്തൽ. വാട്സാപ്പിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. സംഭവത്തെത്തുടർന്ന് അനസിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷമാണ് ഇയാളെ സസ്പെന്റ് ചെയ്തിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പോലീസിൽ എസ്ഡിപിഐയുടെ ഏജന്റുമാരുണ്ടെന്ന് നേരത്തെ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ആലപ്പുഴയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വിഷയത്തെ ഗൗരവമായാണ് പോലീസ് കാണുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
തൊടുപുഴയിൽ കെഎസ്ആർടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. ഈ കേസുമായി ബന്ധപ്പെട്ട് വളരെ യാദൃശ്ചികമായാണ് അനസിലേക്ക് അന്വേഷണം എത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ ആറോളം എസ്ഡിപിഐ പ്രവർത്തകരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിൽ ഒരാളുടെ ഫോണിൽ നിന്നാണ് അനസ് വിവരങ്ങൾ ചോർത്തി നൽകുന്നതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
അനസ് പോലീസിന്റെ ഡാറ്റാ ബേസിൽ നിന്നും വിവരങ്ങൾ ചോർത്തി എസ്ഡിപിഐ പ്രവർത്തകന് നൽകിയിരുന്നുവെന്നാണ് കണ്ടെത്തൽ. വാട്സാപ്പിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. സംഭവത്തെത്തുടർന്ന് അനസിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷമാണ് ഇയാളെ സസ്പെന്റ് ചെയ്തിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പോലീസിൽ എസ്ഡിപിഐയുടെ ഏജന്റുമാരുണ്ടെന്ന് നേരത്തെ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ആലപ്പുഴയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വിഷയത്തെ ഗൗരവമായാണ് പോലീസ് കാണുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.