തിരുവനന്തപുരം: കേരള കോൺഗ്രസിലെ അധികാര തർക്കം മുറുകുന്നു. പ്രശ്നപരിഹാരത്തിനായി യുഡിഎഫ് മുന്നോട്ടുവെച്ച സമവായ സാധ്യത പി ജെ ജോസഫ് തള്ളി. ജോസ് കെ മാണി ചെയർമാനായി തുടർന്നുകൊണ്ടുള്ള അനുരഞ്ജനത്തിന് തയ്യാറല്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടായാൽ ചർച്ചയെക്കുറിച്ച് ആലോചിക്കാമെന്നും പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേസമയം, ജോസ് കെ മാണിയുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ ധരിപ്പിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം കെ മുനീർ എന്നിവരാണ് ജോസ് കെ മാണിയെ കണ്ടത്. പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവായി നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാർട്ടിയുടെ ചെർമാൻ സ്ഥാനം ജോസഫ് വിഭാഗത്തിനു വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പാർട്ടിയുടെ പാരമ്പര്യത്തിനും പിന്തുടർച്ചയ്ക്കും നിരക്കുന്ന അവകാശവാദമല്ല ജോസഫ് ഉന്നയിക്കുന്നത്. യോജിപ്പിന് എന്തെങ്കിലും സാധ്യത ഇനിയുമുണ്ടെങ്കിൽ അതിനു തടസ്സമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം, ജോസ് കെ മാണിയുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ ധരിപ്പിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം കെ മുനീർ എന്നിവരാണ് ജോസ് കെ മാണിയെ കണ്ടത്. പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവായി നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാർട്ടിയുടെ ചെർമാൻ സ്ഥാനം ജോസഫ് വിഭാഗത്തിനു വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പാർട്ടിയുടെ പാരമ്പര്യത്തിനും പിന്തുടർച്ചയ്ക്കും നിരക്കുന്ന അവകാശവാദമല്ല ജോസഫ് ഉന്നയിക്കുന്നത്. യോജിപ്പിന് എന്തെങ്കിലും സാധ്യത ഇനിയുമുണ്ടെങ്കിൽ അതിനു തടസ്സമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.