ആപ്പ്ജില്ല

യുവതികള്‍ ശബരിമലയിലേക്കു വന്നാല്‍ തടയും, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല: പി സി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ കുറച്ചു വിശ്വാസമൊക്കെ വന്നിട്ടുണ്ട്. വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്- പി സി ജോര്‍ജ്

Samayam Malayalam 15 Nov 2019, 11:22 am

ഹൈലൈറ്റ്:

  • ക്രിസ്ത്യാനിയും മുസ്ലീമും അടക്കം 240 പേരെയാണ് കഴിഞ്ഞ തവണ യുവതികളെ തടയാന്‍ കൊണ്ടുവന്നു
  • ശബരിമല പുന:പരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പി സി ജോര്‍ജ്
  • കെ സുരേന്ദ്രന്‍ വന്നതിനു ശേഷം ആണ് അന്ന് സമരം ശക്തമായതെന്ന് പി സി ജോര്‍ജ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam P C George
പത്തനംതിട്ട: ശബരിമലയില്‍ ഇനിയും സംഘര്‍ഷം ഉണ്ടാക്കരുതെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ. യുവതികള്‍ ശബരിമലയിലേക്കു വന്നാല്‍ തടയുമെന്ന അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഒപ്പാമിരിക്കില്ല തന്റെ പ്രതിഷേധം. ശബരിമല പുന:പരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്, പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ കുറച്ചു വിശ്വാസമൊക്കെ വന്നിട്ടുണ്ട്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി അതിന് ഉദാഹരണമാണ്.

ക്രിസ്ത്യാനിയും മുസ്ലീമും അടക്കം 240 പേരെയാണ് കഴിഞ്ഞ തവണ യുവതികള്‍ എത്തുമെന്ന് ഭീഷണി ഉണ്ടായപ്പോള്‍ അവരെ തടയാന്‍ കൊണ്ടുവന്നത്. അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന പി എസ് ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ നിന്നതു മാത്രമേയുള്ളൂവെന്നും കെ സുരേന്ദ്രന്‍ വന്നതിനു ശേഷം ആണ് സമരം ശക്തമായതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്