തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇന്ന് ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍ഗോഡ് രണ്ടാം ദിനമാണ് റെഡ് അലര്‍ട്ട് തുടരുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളായ അരയി, പനങ്ങാട്, പുല്ലൂർ പെരിയ, അണങ്കൂർ എന്നിവിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. അതേസമയം സംസ്ഥാനത്ത് മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ കാസര്‍ഗോഡ് ജില്ല സുസജ്ജമാണെന്ന് കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. അപ്രതീക്ഷിതമായാണ് ജില്ലയില്‍ അതിശക്തമായ മഴ പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജില്ലാ ദുരന്തനിവാരണ അതോറിട്ടി പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്കിയതിനാല് കെടുതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും കളക്ടര്‍ വിശദീകരിച്ചു. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കാസര്‍ഗോഡ് മധൂര്‍ പട്ല പാടത്തുനിന്നും വെള്ളം കയറിയതിനെ തുടര്‍ന്ന് 33 കുടുംബങ്ങളെ പ്രദേശത്തുനിന്നും ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മാറ്റി. പരപ്പ വില്ലേജിലെ മുണ്ടത്തടുക്കം ക്വാറിയില്‍ ഡ്രൈനേജിന്റെ കരയില്‍ താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. കാഞ്ഞങ്ങാട് അരയി പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂരില്‍ നാലു വീടുകളില്‍ വെള്ളം കയറി. ഇവിടെ ഉണ്ടായിരുന്ന 13 പേരെ കിനാനൂര്‍ എല്‍.പി സ്കൂളിലേക്ക് മാറ്റി. മഴ ശക്തമായതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ,തൃശ്ശൂർ,മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്തേക്ക് പടിഞ്ഞാറു നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും കേന്ദ്രം നിര്‍ദ്ദേശം നൽകി.
കാസര്‍ഗോഡ് മധൂര്‍ പട്ല പാടത്തുനിന്നും വെള്ളം കയറിയതിനെ തുടര്‍ന്ന് 33 കുടുംബങ്ങളെ പ്രദേശത്തുനിന്നും ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മാറ്റി. പരപ്പ വില്ലേജിലെ മുണ്ടത്തടുക്കം ക്വാറിയില്‍ ഡ്രൈനേജിന്റെ കരയില്‍ താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. കാഞ്ഞങ്ങാട് അരയി പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂരില്‍ നാലു വീടുകളില്‍ വെള്ളം കയറി. ഇവിടെ ഉണ്ടായിരുന്ന 13 പേരെ കിനാനൂര്‍ എല്‍.പി സ്കൂളിലേക്ക് മാറ്റി. മഴ ശക്തമായതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ,തൃശ്ശൂർ,മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്തേക്ക് പടിഞ്ഞാറു നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും കേന്ദ്രം നിര്‍ദ്ദേശം നൽകി.