ആപ്പ്ജില്ല

കന്യാസ്ത്രീയുടേത് 'പ്രതികാരം': പുനഃപരിശോധനാ ഹർജിയുമായി ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയിൽ

കേസിൽ ബെഞ്ച് വിശദമായ വാദം കേട്ടില്ലെന്ന് ആരോപിച്ച ബിഷപ്പ് ഫ്രാങ്കോ ഇരയായ കന്യാസ്ത്രീയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Samayam Malayalam 2 Oct 2020, 2:02 pm
ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിൽ. തൻ്റെ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയിൽ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹര്‍ജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പുനഃപരിശോധനാ ഹര്‍ജിയിൽ തീര്‍പ്പുണ്ടാകുന്നതു വരെ വിചാരണ നിര്‍ത്തി വെക്കണമെന്നും ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
Samayam Malayalam Bishop Franco Mulakkal
ബിഷപ്പ്ഫ്രാങ്കോ മുളയ്ക്കൽ


കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കമണെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി മുൻപ് കോടതി തള്ളിയിരുന്നു. ഓഗസ്റ്റ് അഞ്ചിന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഫ്രാങ്കോയുടെ പുനഃപരിശോധനാ ഹര്‍ജി. ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി അന്ന് ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി കേസിൽ 'വസ്തുതാപരമായ പല കാര്യങ്ങളും' പറയാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കോടതി വിശദമായ വാദം കേള്‍ക്കാൻ തയ്യാറായിരുന്നില്ലെന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്.

Also Read: 'കുറച്ച് മാസം കഴിഞ്ഞാൽ കേസ് കോൺഗ്രസ് കൈകാര്യം ചെയ്യും'; സമരങ്ങൾ അടിച്ചമർത്താനുള്ള ശ്രമമെന്ന് മുരളീധരൻ

2013 ൽ പുതിയൊരു സന്യാസ സമൂഹം രൂപീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് പരാതിക്കാരിയായി കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് കന്യാസ്ത്രീ ലത്തീൻ സഭയുടെ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും പരാതിയിൽ പറയുന്നു. 2017ൽ ഈ കന്യാസ്ത്രീയ്ക്കെതരെ ചില പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും ഇതിൻ്റെ 'പ്രതികാരമായാണ്' കന്യാസ്ത്രീ പരാതി നല്‍കിയതെന്നുമാണ് ആരോപണം.

Also Read: 81,484 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് 63,94,069 രോഗബാധിതർ, ആകെ മരണം 99,773

ജലന്ധര്‍ ബിഷപ്പ് എന്ന നിലയിൽ ഫ്രാങ്കോയ്ക്ക് കന്യാസ്ത്രീയുടെ മേൽ ഒരു അധികാരവുമില്ലെന്നും അതിനാൽ 376(2)(k), 376(2)(n), 376C അനുസരിച്ച് കേസെടുത്തതിൽ ന്യായീകരണമില്ലെന്നുമാണ് ബിഷപ്പിൻ്റെ മറ്റൊരു വാദം. ഐപിസി 342, 506 (ii) എന്നീ വകുപ്പുകളും ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ആദ്യം ചേംബറിൽ രജിസ്റ്റര്‍ ചെയ്ുന്ന കേസ് ബെഞ്ചിൻ്റെ ഉത്തരവുണ്ടെങ്കിൽ തുറന്ന കോടതിയിൽ ലിസ്റ്റ് ചെയ്യും.

കേസിൻ്റെ വിചാരണ നടക്കുന്ന കോട്ടയം അഡീഷണൽ സെഷൻസ് കോടതി 13 തവണയോളം വിചാരണയ്ക്കായി ഹാജരാകാൻ നിര്‍ദേശിച്ചെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രാങ്കോ ഹാജരായിരുന്നില്ല. ഒടുവിൽ കോടതി അന്ത്യശാസനം നല്‍കിയ ശേഷമാണ് വിചാരണ നടപടികള്‍ക്കായി ഫ്രാങ്കോ കേരളത്തിലെത്തിയത്. പ്രതിഭാഗത്തിൻ്റെ അപേക്ഷ പരിഗണിച്ച് വിചാരണ നടപടികളുടെ റിപ്പോര്‍ട്ടിങ് കോടതി വിലക്കിയിട്ടുണ്ട്. കൊവിഡ് 19 അവസാനിക്കുന്നതു വരെ കേസിൻ്റെ വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹര്‍ജി ഇന്നലെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

സുപ്രീം കോടതി ചട്ട പ്രകാരം പുനഃപരിശോധന ഹര്‍ജി ആദ്യം ചേമ്പറിലാണ് ലിസ്റ്റ് ചെയ്യുക. തുടര്‍ന്ന് ബെഞ്ചിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യുകയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്