ആപ്പ്ജില്ല

കരാറുകള്‍ക്ക് നല്‍കാനുള്ളത് പതിനായിരം കോടി, മന്ത്രി നല്‍കിയത് ആറുമാസത്തെ കണക്കുമാത്രം

വിവരാവകാശ രേഖയിലെ കണക്കുപ്രകാരം, തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് 4227 കോടി, മലപ്പുറം ജില്ലയിലെ കരാറുകാര്‍ക്ക് 1181 കോടി, കണ്ണൂരില്‍ 924 കോടിയും തൃശൂരില്‍ 728 കോടിയുമാണ് കുടിശിക.

Samayam Malayalam 12 Aug 2022, 9:37 am
കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകള്‍ക്ക് കുടിശിക ഇനത്തില്‍ 10,000 കോടിയിലധികം രൂപ നല്‍കാനുണ്ടെന്ന് കണക്കുകള്‍. 2016 മുതല്‍ 2022 വരെയുള്ള കണക്ക് അനുസരിച്ച്, കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശികയില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍.
Samayam Malayalam Riyas (1)


Also Read: ചെറുപ്പം മുതലേ ഒന്നിച്ച്, ഇംഗ്ലണ്ടില്‍ പോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വിനോദയാത്ര അന്ത്യയാത്രയായി

വിവരാവകാശ രേഖയിലെ കണക്കുപ്രകാരം, തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് 4227 കോടി, മലപ്പുറം ജില്ലയിലെ കരാറുകാര്‍ക്ക് 1181 കോടി, കണ്ണൂരില്‍ 924 കോടിയും തൃശൂരില്‍ 728 കോടിയുമാണ് കുടിശിക. എന്നാല്‍, ആകെ കുടിശിക എത്രയെന്ന് നിയമസഭയിലെ ചോദ്യത്തിന് 1270 കോടിയെന്നാണ് കഴിഞ്ഞമാസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്.

കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള ആറുമാസത്തെ കണക്കു മാത്രമാണ് മന്ത്രി നല്‍കിയത്. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കരാറുകാരില്‍ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടില്ലെന്നും വിവരവകാശ രേഖയിലുണ്ട്.

അതേസമയം, ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ നടപടി അടിയന്തരമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍- എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശിച്ചത്.

റോഡിലെ കുഴി അടയ്ക്കല്‍ ശരിയായ വിധത്തിലാണോയെന്ന് കളക്ടര്‍മാര്‍ ഉറപ്പിക്കണമെന്നും ജസ്റ്റിസ് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താന്‍ കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.

ദേശീയ പാത ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കളക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിര്‍ദേശിച്ച കോടതി മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

Also Read: മലപ്പുറത്ത് ഗസ്റ്റ് വിന്‍റ് പ്രതിഭാസം, 45 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍, വ്യാപക നാശനഷ്ടം

നെടുമ്പാശ്ശേരിയിലെ ദേശീയ പാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 'റോഡ് മോശമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ എന്ത് നടപടിയെടുത്തു? ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയില്ല. മരിച്ചു കഴിഞ്ഞിട്ടാണോ ഇവര്‍ നടപടി എടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി മാറരുത് മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്നും' കോടതി അഭിപ്രായപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്