തിരുവനന്തപുരം: വിശപ്പകറ്റാൻ കുട്ടികൾ മണ്ണ് തിന്നുവെന്ന വാദം തെറ്റാണെന്ന് ശിശുക്ഷേമ സമിതി. വിശപ്പ് സഹിക്കാനാകാതെ കുട്ടികൾ മണ്ണ് തിന്നുവെന്ന ആരോപണം ശരിയല്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക് വ്യക്തമാക്കി. Also Read:കുത്തി പരിക്കേൽപ്പിച്ചു, തീ കൊളുത്തി; പിന്നാലെ മരണം, ഉന്നാവ് യുവതി നേരിട്ടത് കൊടിയ പീഡനം
സംഭവത്തിൽ ബാലവകാശ കമ്മീഷൻ്റെ കണ്ടെത്തലുകൾ ശരിയാണ്. ഇക്കാര്യത്തിൽ തർക്കത്തിന് ഇല്ലെന്നും വാർത്താക്കുറിപ്പിലൂടെ ശിശുക്ഷേമ സമിതി അറിയിച്ചു.
Also Read: അപേക്ഷയിൽ ഒപ്പ് വെച്ചിട്ടില്ല; ദയാഹർജി നൽകിയിട്ടില്ലെന്ന് നിർഭയ കേസ് പ്രതി വിനയ് ശർമ്മ
തിരുവനന്തപുരം കൈതമുക്കിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പ് സഹിക്കാനാകാതെ മണ്ണ് തിന്നുവെന്നാണ് ശിശുക്ഷേമ സമിതി മുൻപ് ചൂണ്ടുക്കാട്ടിയത്. ഈ നിലപാടിനെതിരെ ബാലവകാശ കമ്മീഷൻ രംഗത്തുവന്നതോടെയാണ് തർക്കം രൂക്ഷമായത്.
Also Read: കൊലപാതക കേസിൽ നിന്നും രക്ഷപ്പെടാൻ കൂട്ടബലാത്സംഗം ചെയ്തുവെന്ന വ്യാജ പരാതി; യുവതിയും കാമുകനും അറസ്റ്റിൽ
സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും കുട്ടികൾ മണ്ണ് തിന്നുവെന്ന റിപ്പോർട്ട് കേട്ടുകേൾവി മാത്രമാണെന്നുമാണ് ബാലവകാശ കമ്മീഷൻ പറഞ്ഞത്. കുട്ടികളുടെ അമ്മയുടെ സഹായത്തോടെ ശിശുക്ഷേമ സമിതി തെറ്റായ റിപ്പോർട്ട് ഉണ്ടാക്കിയെന്നും പരാതിയിൽ കുട്ടികളുടെ അമ്മയുടെ ഒപ്പ് ഇടിയിക്കുകയായിരുന്നുവെന്നും ബാലവകാശ കമ്മീഷൻ ആരോപിച്ചു. ഇതേ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെയാണ് നിലപാടറിയിച്ച് ശിശുക്ഷേമ സമിതി രംഗത്ത് വന്നത്.
സംഭവത്തിൽ ബാലവകാശ കമ്മീഷൻ്റെ കണ്ടെത്തലുകൾ ശരിയാണ്. ഇക്കാര്യത്തിൽ തർക്കത്തിന് ഇല്ലെന്നും വാർത്താക്കുറിപ്പിലൂടെ ശിശുക്ഷേമ സമിതി അറിയിച്ചു.
Also Read: അപേക്ഷയിൽ ഒപ്പ് വെച്ചിട്ടില്ല; ദയാഹർജി നൽകിയിട്ടില്ലെന്ന് നിർഭയ കേസ് പ്രതി വിനയ് ശർമ്മ
തിരുവനന്തപുരം കൈതമുക്കിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പ് സഹിക്കാനാകാതെ മണ്ണ് തിന്നുവെന്നാണ് ശിശുക്ഷേമ സമിതി മുൻപ് ചൂണ്ടുക്കാട്ടിയത്. ഈ നിലപാടിനെതിരെ ബാലവകാശ കമ്മീഷൻ രംഗത്തുവന്നതോടെയാണ് തർക്കം രൂക്ഷമായത്.
Also Read: കൊലപാതക കേസിൽ നിന്നും രക്ഷപ്പെടാൻ കൂട്ടബലാത്സംഗം ചെയ്തുവെന്ന വ്യാജ പരാതി; യുവതിയും കാമുകനും അറസ്റ്റിൽ
സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും കുട്ടികൾ മണ്ണ് തിന്നുവെന്ന റിപ്പോർട്ട് കേട്ടുകേൾവി മാത്രമാണെന്നുമാണ് ബാലവകാശ കമ്മീഷൻ പറഞ്ഞത്. കുട്ടികളുടെ അമ്മയുടെ സഹായത്തോടെ ശിശുക്ഷേമ സമിതി തെറ്റായ റിപ്പോർട്ട് ഉണ്ടാക്കിയെന്നും പരാതിയിൽ കുട്ടികളുടെ അമ്മയുടെ ഒപ്പ് ഇടിയിക്കുകയായിരുന്നുവെന്നും ബാലവകാശ കമ്മീഷൻ ആരോപിച്ചു. ഇതേ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെയാണ് നിലപാടറിയിച്ച് ശിശുക്ഷേമ സമിതി രംഗത്ത് വന്നത്.