കണ്ണൂർ: ബിജെപിയുടെ പിന്തുണ സ്വീകരിക്കരുതെന്ന് തീരുമാനിച്ചതിനു പിന്നിൽ പി ജയരാജനാണെന്ന പ്രചാരണം തള്ളി തലശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ. അത്തരം പ്രചാരണങ്ങളെക്കുറിച്ച് അറിയില്ലെന്നും എന്നാൽ തലശേരിയിൽ മത്സരിക്കരുതെന്ന് ജയരാജൻ പറഞ്ഞിരുന്നതായും സിഒടി നസീർ പറഞ്ഞു.
അതേസമയം തനിക്ക് ലഭിച്ച ഒരു വാക്ക് പോലും പാലിക്കപ്പെട്ടില്ലെന്ന് നസീർ പറഞ്ഞു. പത്ത് ഇരുപത് കൊല്ലം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച ആളാണ് താൻ. പണ്ട് ക്രിക്കറ്റ് താരമായിരുന്നു. അതൊക്കെ മാറ്റിവെച്ചാണ് പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയത്. എന്നാൽ പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ല.
"എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആളാണ് സിപിഎം സ്ഥാനാർത്ഥി. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ രാജേഷിനെ പാർട്ടി പുറത്താക്കിയതാണ്. അദ്ദേഹം ഇന്നലെ മുഖ്യമന്ത്രിയുടെ തോളോട് തോൾ ചേർന്ന് പ്രവർത്തന രംഗത്തുണ്ട്. ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അറിയില്ല."
കുറ്റപത്രം നൽകുമ്പോൾ ഷംസീറിന്റെ പേര് ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതാണ്. ഷംസീറിന്റെ ഇടപെടൽ ഉണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതാണ്. കുറ്റപത്രം സമർപ്പിക്കാൻ രണ്ട് വർഷത്തോളം വൈകി. മുഖ്യമന്ത്രി അടക്കമുള്ള ആളുകളെ പോയി കണ്ടിരുന്നു. എന്നാൽ അയാൾക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് ഉണ്ടായത്. ഇതൊക്കെക്കൊണ്ടാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് സിഒടി നസീർ പറഞ്ഞു.
ആശയപരമായി ഭിന്ന ധ്രുവത്തിൽ ആയതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ നിഷേധിച്ചതെന്ന് സിഒടി നസീർ പറഞ്ഞു. ആദ്യം വാർത്താ സമ്മേളനം നടത്തിയപ്പോൾ നാവ് പിഴ വന്നു. പിന്നീട് കൂടിയാലോചിച്ചപ്പോൾ ബിജെപിയുടെ പിന്തുണ വേണ്ടെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ആശയത്തിൽ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ് സിപിഎം വിട്ട് പുറത്തു പോയപ്പോഴും യുഡിഎഫിൽ ചേരാതിരുന്നതെന്നും നസീർ വ്യക്തമാക്കി.
അതേസമയം തനിക്ക് ലഭിച്ച ഒരു വാക്ക് പോലും പാലിക്കപ്പെട്ടില്ലെന്ന് നസീർ പറഞ്ഞു. പത്ത് ഇരുപത് കൊല്ലം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച ആളാണ് താൻ. പണ്ട് ക്രിക്കറ്റ് താരമായിരുന്നു. അതൊക്കെ മാറ്റിവെച്ചാണ് പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയത്. എന്നാൽ പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ല.
"എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആളാണ് സിപിഎം സ്ഥാനാർത്ഥി. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ രാജേഷിനെ പാർട്ടി പുറത്താക്കിയതാണ്. അദ്ദേഹം ഇന്നലെ മുഖ്യമന്ത്രിയുടെ തോളോട് തോൾ ചേർന്ന് പ്രവർത്തന രംഗത്തുണ്ട്. ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അറിയില്ല."
കുറ്റപത്രം നൽകുമ്പോൾ ഷംസീറിന്റെ പേര് ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതാണ്. ഷംസീറിന്റെ ഇടപെടൽ ഉണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതാണ്. കുറ്റപത്രം സമർപ്പിക്കാൻ രണ്ട് വർഷത്തോളം വൈകി. മുഖ്യമന്ത്രി അടക്കമുള്ള ആളുകളെ പോയി കണ്ടിരുന്നു. എന്നാൽ അയാൾക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് ഉണ്ടായത്. ഇതൊക്കെക്കൊണ്ടാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് സിഒടി നസീർ പറഞ്ഞു.
ആശയപരമായി ഭിന്ന ധ്രുവത്തിൽ ആയതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ നിഷേധിച്ചതെന്ന് സിഒടി നസീർ പറഞ്ഞു. ആദ്യം വാർത്താ സമ്മേളനം നടത്തിയപ്പോൾ നാവ് പിഴ വന്നു. പിന്നീട് കൂടിയാലോചിച്ചപ്പോൾ ബിജെപിയുടെ പിന്തുണ വേണ്ടെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ആശയത്തിൽ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ് സിപിഎം വിട്ട് പുറത്തു പോയപ്പോഴും യുഡിഎഫിൽ ചേരാതിരുന്നതെന്നും നസീർ വ്യക്തമാക്കി.