ന്യൂഡൽഹി: കൊറോണവൈറസ് ഭീതിയിലായ ചൈനയിൽ നിന്ന് ഇന്ത്യൻ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. കഴിവതും വേഗത്തിൽ ഇന്ത്യൻ വിദ്യാര്‍ഥികളെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് അറിയിച്ച് ചൈനയില ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് കത്തയച്ചു. ഇക്കാര്യത്തിൽ ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച നടക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. തിരിച്ചെത്തിയാലും 14 ദിവസത്തെ നിരീക്ഷണത്തിലായിരിക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചൈനീസ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാൽ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനായി എയര്‍ ഇന്ത്യ വിമാനവും ഇതിനോടകം സജ്ജമായിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ഇതുവരെ 4500ലധികം പേരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇതിനോടകം 100 കവിഞ്ഞിട്ടുണ്ട്. ആയിരത്തോളം പേര് വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് ചൈനയിലെ ഇന്ത്യൻ വിദ്യാര്‍ഥികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഏകദേശം 7000 മുതൽ 13000 വരെ ഇന്ത്യൻ വിദ്യാര്‍ഥികള്‍ ചൈനയിലെ വിവിധ സര്‍വകലാശാലകളിൽ പഠിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. രോഗം ആദ്യം സ്ഥിരീകരിച്ച വുഹാനിലെ സര്‍വകലാശാലയിൽ 250ഓളം ഇന്ത്യൻ വിദ്യാര്‍ഥികളാണുള്ളത്. നഗരത്തിൽ വൈറസ് ബാധ മൂലം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കുട്ടികളോട് ഹോസ്റ്റലിൽ തന്നെ കഴിയാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Also Read: കൊറോണ ഭീതിയിൽ ഗതാഗത സൗകര്യങ്ങൾ നിലച്ചു; ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ ചൈനയിലേക്ക് പ്രത്യേക വിമാനം
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിലെ പൊതുഗതാഗതമടക്കം നിര്‍ത്തലാക്കിയിരിക്കുകയാണ്. ചൈനീസ് പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ള അവധിയിൽ മിക്ക വിദ്യാര്‍ഥികളും നാട്ടിലേയ്ക്ക് മടങ്ങിയിരുന്നെങ്കിലും വുഹാനിലും പരിസരപ്രദേശങ്ങളിലുമായി 700ഓളം ഇന്ത്യൻ വിദ്യാര്‍ഥികള്‍ ഇപ്പോഴുമുണ്ട്. ഇവരെ മടക്കിയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടിലുള്ള ഇവരുടെ ബന്ധുക്കളുടെ ആവശ്യം.
Also Read: കൊറോണ ഇറുക്കി!! കേരളത്തിൽ ഞണ്ട് വില കുത്തനെ ഇടിഞ്ഞു!
കൊറോണ വൈറസിനെതിരെ സംസ്ഥാനത്തും ജാഗ്രത തുടരുകയാണ്. കേരളത്തിൽ വിവിധ ആശുപത്രികളിലായി ഐസൊലേഷൻ വാര്‍ഡുകളും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 456 പേരിൽ 5 പേര് ആശുപത്രിയിലാണ് ഉള്ളത്. കോഴിക്കോടാണ് ഏറ്റവുമധികം പേര് നിരീക്ഷണത്തിലുള്ളത്.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ഇതുവരെ 4500ലധികം പേരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇതിനോടകം 100 കവിഞ്ഞിട്ടുണ്ട്. ആയിരത്തോളം പേര് വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് ചൈനയിലെ ഇന്ത്യൻ വിദ്യാര്‍ഥികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഏകദേശം 7000 മുതൽ 13000 വരെ ഇന്ത്യൻ വിദ്യാര്‍ഥികള്‍ ചൈനയിലെ വിവിധ സര്‍വകലാശാലകളിൽ പഠിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. രോഗം ആദ്യം സ്ഥിരീകരിച്ച വുഹാനിലെ സര്‍വകലാശാലയിൽ 250ഓളം ഇന്ത്യൻ വിദ്യാര്‍ഥികളാണുള്ളത്. നഗരത്തിൽ വൈറസ് ബാധ മൂലം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കുട്ടികളോട് ഹോസ്റ്റലിൽ തന്നെ കഴിയാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Also Read: കൊറോണ ഭീതിയിൽ ഗതാഗത സൗകര്യങ്ങൾ നിലച്ചു; ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ ചൈനയിലേക്ക് പ്രത്യേക വിമാനം
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിലെ പൊതുഗതാഗതമടക്കം നിര്‍ത്തലാക്കിയിരിക്കുകയാണ്. ചൈനീസ് പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ള അവധിയിൽ മിക്ക വിദ്യാര്‍ഥികളും നാട്ടിലേയ്ക്ക് മടങ്ങിയിരുന്നെങ്കിലും വുഹാനിലും പരിസരപ്രദേശങ്ങളിലുമായി 700ഓളം ഇന്ത്യൻ വിദ്യാര്‍ഥികള്‍ ഇപ്പോഴുമുണ്ട്. ഇവരെ മടക്കിയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടിലുള്ള ഇവരുടെ ബന്ധുക്കളുടെ ആവശ്യം.
Also Read: കൊറോണ ഇറുക്കി!! കേരളത്തിൽ ഞണ്ട് വില കുത്തനെ ഇടിഞ്ഞു!
കൊറോണ വൈറസിനെതിരെ സംസ്ഥാനത്തും ജാഗ്രത തുടരുകയാണ്. കേരളത്തിൽ വിവിധ ആശുപത്രികളിലായി ഐസൊലേഷൻ വാര്‍ഡുകളും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 456 പേരിൽ 5 പേര് ആശുപത്രിയിലാണ് ഉള്ളത്. കോഴിക്കോടാണ് ഏറ്റവുമധികം പേര് നിരീക്ഷണത്തിലുള്ളത്.