കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട അവശേഷിക്കുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി മൂന്നു ദിവസം തുടര്‍ച്ചയായ തിരച്ചിലിനായി നാവികസേനയുടെ കപ്പലായ ഐഎൻഎസ് കൽപേനി പുറപ്പെട്ടു. ആറു മത്സ്യത്തൊഴിലാളികളെയും തിരച്ചില്‍ സംഘത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടി. തിരച്ചിൽ ഫലപ്രദമല്ലെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്നാണ് നാവികസേന തുടര്‍ച്ചയായ തിരച്ചിലിനിറങ്ങുന്നത്.
രാവിലെ തിരച്ചിൽ തുടങ്ങി വൈകിട്ട് അവസാനിക്കുന്ന തരത്തിലായിരുന്നു ഇതുവരെയുള്ള നാവികസേനയുടെ തിരച്ചിൽ. എന്നാൽ ഇതു ഫലപ്രദമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് തുടര്‍ച്ചയായി തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
അതേസമയം തിരുവനന്തപുരത്തിനു സമീപത്തുനിന്നും രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. കടലിൽ അകപ്പെട്ട് ഏഴാം ദിവസമാണ് ഇവരെ കണ്ടെത്തിയത്.
(ചിത്രത്തിന് കടപ്പാട്: മനോരമ)
രാവിലെ തിരച്ചിൽ തുടങ്ങി വൈകിട്ട് അവസാനിക്കുന്ന തരത്തിലായിരുന്നു ഇതുവരെയുള്ള നാവികസേനയുടെ തിരച്ചിൽ. എന്നാൽ ഇതു ഫലപ്രദമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് തുടര്‍ച്ചയായി തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
അതേസമയം തിരുവനന്തപുരത്തിനു സമീപത്തുനിന്നും രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. കടലിൽ അകപ്പെട്ട് ഏഴാം ദിവസമാണ് ഇവരെ കണ്ടെത്തിയത്.
(ചിത്രത്തിന് കടപ്പാട്: മനോരമ)