ആപ്പ്ജില്ല

ചെലവുചുരുക്കാൻ പ്രകൃതിവാതകത്തിലേയ്ക്ക് മാറാൻ റെയിൽവേ

ഇന്ധനച്ചെലവിൽ 25 ശതമാനം ലാഭമുണ്ടാക്കുക ലക്ഷ്യം

Samayam Malayalam 1 Sept 2018, 12:40 pm
ന്യൂഡൽഹി: ചെലവു ചുരുക്കലിന്‍റെ ഭാഗമായി ഡീസലിന് പകരം പ്രകൃതി വാതകം ഉപയോഗിക്കാനുള്ള ആലോചനയുമായി റെയിൽവേ. റെയിൽവേയുടെ വര്‍ക്ക് ഷോപ്പുകളിലും ഉത്പാദന യൂണിറ്റുകളിലുമാണ് പ്രകൃതിവാതകം ഉപയോഗിക്കുക. ഇതുസംബന്ധിച്ച് ഗെയിൽ ഇന്ത്യ ലിമിറ്റഡുമായി റെയിൽവേ പ്രാഥമിക കരാര്‍ ഒപ്പിട്ടു.
Samayam Malayalam indian railway


ഇറക്കുമതിയും പൈപ്പ് ലൈൻ വഴിയുള്ള വിതരണവും വര്‍ധിച്ചതോടെ കാര്യക്ഷമമായി പ്രകൃതിവാതകം ഉപയോഗിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് റെയിൽവേ. പുതിയ നീക്കം വായുമലിനീകരണം കുറയ്ക്കുമെന്ന മെച്ചവുമുണ്ട്.

നിലവിൽ 6.5 ശതമാനം പ്രകൃതിവാതകം റെയിൽവേ ഉപയോഗിക്കുന്നുണ്ട്. ഇത് 15 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി. ഇതോടെ ഇന്ധനച്ചെലവിൽ 25 ശതമാനം ലാഭമുണ്ടാകും. പ്രതിവര്‍ഷം 300 കോടി ലിറ്റര്‍ ഡീസലാണ് റെയിൽവേ ഉപയോഗിക്കുന്നത്.

2019ഓടുകൂടി 54 വര്‍ക്ക് ഷോപ്പുകളിലും പ്രകൃതിവാതകം ഉപയോഗിക്കാനാണ് പദ്ധതിയെന്ന് ഇന്ത്യൻ റെയിൽവേ ബോര്‍ഡ് ചെയര്‍മാൻ അശ്വനി ലൊഹാനി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്