തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിൽ ഉള്ളപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതെന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ. പോലീസിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയോ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ്റെയോ പേര് റിപ്പോട്ടിൽ പറയുന്നില്ലെന്ന് മനോരമ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സീറ്റ് ബെൽറ്റ് ഊരാനുള്ള നിർദേശം നൽകി. ഉടൻ തന്നെ മുദ്രാവാക്യം വിളികളുമായി മൂന്ന് പേർ സീറ്റിൽ നിന്നും എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഈ സമയം ഇവരെ മുഖ്യമന്ത്രിക്കൊപ്പമുള്ളയാൾ തടഞ്ഞെന്നുമാണ് ഇൻഡിഗോ പോലീസിന് കൈമാറിയ റിപ്പോർട്ടിലുള്ളത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ ഇറക്കും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. രണ്ട് പേർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. മൂന്നമനായ സുനിത് നാരായണനാണ് വീഡിയോ എടുത്തതെന്നാണ് റിപ്പോർട്ട്. ഇയാൾ യാത്രക്കാരോടൊപ്പം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുനിതിന്റെ വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സുനിത് നാരായണനെ പിടികൂടുന്നതിനായി വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ലൗക്ക് ഔട്ട് നോട്ടീസ് പതിക്കാനാണ് പോലീസ് തീരുമാനം. ഇന്ന് പ്രത്ര്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരും. ഇൻഡിഗോ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന അടക്കം കണ്ടുപിടിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർ പ്രതിഷേധവുമായി എത്തിയിരുന്നത്.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സീറ്റ് ബെൽറ്റ് ഊരാനുള്ള നിർദേശം നൽകി. ഉടൻ തന്നെ മുദ്രാവാക്യം വിളികളുമായി മൂന്ന് പേർ സീറ്റിൽ നിന്നും എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഈ സമയം ഇവരെ മുഖ്യമന്ത്രിക്കൊപ്പമുള്ളയാൾ തടഞ്ഞെന്നുമാണ് ഇൻഡിഗോ പോലീസിന് കൈമാറിയ റിപ്പോർട്ടിലുള്ളത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ ഇറക്കും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. രണ്ട് പേർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. മൂന്നമനായ സുനിത് നാരായണനാണ് വീഡിയോ എടുത്തതെന്നാണ് റിപ്പോർട്ട്. ഇയാൾ യാത്രക്കാരോടൊപ്പം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുനിതിന്റെ വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സുനിത് നാരായണനെ പിടികൂടുന്നതിനായി വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ലൗക്ക് ഔട്ട് നോട്ടീസ് പതിക്കാനാണ് പോലീസ് തീരുമാനം. ഇന്ന് പ്രത്ര്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരും. ഇൻഡിഗോ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന അടക്കം കണ്ടുപിടിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർ പ്രതിഷേധവുമായി എത്തിയിരുന്നത്.