കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിൽ പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നരവയസുള്ള മകൻ വിയാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read: മൂന്നാറില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
ഇന്ന് പുലർച്ചെ 6.20 നാണ് കുഞ്ഞിനെ കാണാനില്ലെന്ന മനസിലാകുന്നത്. ഉറക്കി കിടത്തിയ കുഞ്ഞിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പ്രണവ് പോലീസിൽ പരാതി നൽകി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിൻ്റെ മൃതദേഹം കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെ ഉള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Also Read: ഗ്രാമിന് 1000 രൂപ!! ഒരു തരി ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി; ബെംഗളൂരുവിൽ നിന്നെത്തിച്ച മയക്കുമരുന്നുമായി ചവറയിൽ യുവാവ് അറസ്റ്റിൽ
അതേസമയം സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയുടെ ബന്ധു രംഗത്തെത്തി. 'പുലര്‍ച്ചെ ആറരയോടെയാണ് കുട്ടിയുടെ മൃതദേഹം കാണാനില്ലെന്ന് അറിയുന്നത്. പൂട്ടിയ വീട്ടിൽ നിന്ന് കുഞ്ഞിനെ കാണാതാകാൻ ഒരു സാധ്യതയുമില്ല. പുലര്‍ച്ചെ മൂന്നരയോടെ കുട്ടിക്കു മരുന്നു നൽകി അച്ഛനൊപ്പം കിടത്തി ഉറക്കിയതാണ്. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു' ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: വൈദികനെതിരായ ബലാത്സംഗക്കേസ്: സഭയുടെ സമ്മര്‍ദ്ദം; പോലീസ് ചതിച്ചുവെന്ന് പരാതിക്കാരി
Also Read: മൂന്നാറില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
ഇന്ന് പുലർച്ചെ 6.20 നാണ് കുഞ്ഞിനെ കാണാനില്ലെന്ന മനസിലാകുന്നത്. ഉറക്കി കിടത്തിയ കുഞ്ഞിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പ്രണവ് പോലീസിൽ പരാതി നൽകി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിൻ്റെ മൃതദേഹം കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെ ഉള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Also Read: ഗ്രാമിന് 1000 രൂപ!! ഒരു തരി ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി; ബെംഗളൂരുവിൽ നിന്നെത്തിച്ച മയക്കുമരുന്നുമായി ചവറയിൽ യുവാവ് അറസ്റ്റിൽ
അതേസമയം സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയുടെ ബന്ധു രംഗത്തെത്തി. 'പുലര്‍ച്ചെ ആറരയോടെയാണ് കുട്ടിയുടെ മൃതദേഹം കാണാനില്ലെന്ന് അറിയുന്നത്. പൂട്ടിയ വീട്ടിൽ നിന്ന് കുഞ്ഞിനെ കാണാതാകാൻ ഒരു സാധ്യതയുമില്ല. പുലര്‍ച്ചെ മൂന്നരയോടെ കുട്ടിക്കു മരുന്നു നൽകി അച്ഛനൊപ്പം കിടത്തി ഉറക്കിയതാണ്. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു' ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: വൈദികനെതിരായ ബലാത്സംഗക്കേസ്: സഭയുടെ സമ്മര്‍ദ്ദം; പോലീസ് ചതിച്ചുവെന്ന് പരാതിക്കാരി