പത്തനംതിട്ട: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ശ്രീലങ്കൻ യുവതിയുടേത്. കോന്നി സ്വദേശി ഈമൂട്ടിൽ റഫീഖിന്റെ മൃതദേഹമാണ് മാറിപ്പോയത്. സൗദി അറേബ്യയിലെ അബേയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു റഫീഖ്. ഫെബ്രുവരി 27നാണ് റഫീഖ് സൗദി അറേബ്യയിൽ മരണപ്പെട്ടത്. നടപടികൾക്കു ശേഷം ഇന്നലെ വൈകുന്നേരമാണ് സൗദി എയർലൈൻ വിമാനത്തിൽ റഫീഖിന്റെ മൃതദേഹം എത്തിയത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും കോന്നിയിലെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
സംസ്ക്കാര ചടങ്ങുകൾക്കായി ശവപ്പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിപ്പോയതായി മനസിലായത്. ഇതോടെ വിവരം പോലീസിൽ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ എത്തിച്ചു. ഈ മൃതദേഹം സൗദിയിലേക്ക് തിരികെ കൊണ്ടുപോയി റഫീഖിന്റെ മൃതദേഹം തിരികെയെത്തിക്കണമെങ്കിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്.
ആശുപത്രിയിൽവെച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെയാകാം മൃതദേഹം മാറിപ്പോയതെന്ന് പോലീസ് പറഞ്ഞു.
സംസ്ക്കാര ചടങ്ങുകൾക്കായി ശവപ്പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിപ്പോയതായി മനസിലായത്. ഇതോടെ വിവരം പോലീസിൽ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ എത്തിച്ചു. ഈ മൃതദേഹം സൗദിയിലേക്ക് തിരികെ കൊണ്ടുപോയി റഫീഖിന്റെ മൃതദേഹം തിരികെയെത്തിക്കണമെങ്കിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്.
ആശുപത്രിയിൽവെച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെയാകാം മൃതദേഹം മാറിപ്പോയതെന്ന് പോലീസ് പറഞ്ഞു.