കൊച്ചി: മാർ ജോർജ് ആലഞ്ചേരിക്കെതിരായി ഉയർന്ന സിറോ മലബാർ സഭയിലെ ഭൂമിയിടപാടിലെ അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി. ആഭ്യന്തര അന്വേഷണ റിപ്പോർട്ടാണ് വത്തിക്കാന് കൈമാറിയത്. റോമിലെ പൗരസ്ത്യ സഭകൾക്കുള്ള കാര്യാലയ അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാന്ദ്രി ആണ് റിപ്പോർട്ട് സമർപ്പിച്ചത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പ്രതിയായ സാഹചര്യം വത്തിക്കാൻ അന്വേഷിച്ചു.
തുടർനടപടികൾ റിപ്പോർട്ട് പഠിച്ച ശേഷം റോം സ്വീകരിക്കും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മാർ ജോർജ് ആലഞ്ചേരിയടക്കം 26 പേർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടിൽ സഭ മൂന്ന് കോടിയോളം രൂപ പിഴ അടക്കണമെന്ന് കഴിഞ്ഞ അടിവശം ആദായ നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു.
തുടർനടപടികൾ റിപ്പോർട്ട് പഠിച്ച ശേഷം റോം സ്വീകരിക്കും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മാർ ജോർജ് ആലഞ്ചേരിയടക്കം 26 പേർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടിൽ സഭ മൂന്ന് കോടിയോളം രൂപ പിഴ അടക്കണമെന്ന് കഴിഞ്ഞ അടിവശം ആദായ നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു.