ആപ്പ്ജില്ല

ജോസ് വിഭാഗത്തിന്‍റെ ഇടതുപ്രവേശം ഇരിക്കൂറിൽ നേട്ടമാകുമോ? കെസി ജോസഫ് 'പിന്മാറുന്ന' മണ്ഡലത്തിലെ സാധ്യതകൾ

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കണ്ണൂർ ജില്ലയിൽ ഇത്തവണ ശ്രദ്ധയാകാർഷിക്കുന്നത് മലയോര മണ്ഡലങ്ങളിലെ പോരാട്ടമാണ്. കഴിഞ്ഞ എട്ട് തവണയായി കോൺഗ്രസ് നേതാവ് കെസി ജോസഫ് മത്സരിച്ച് ജയിച്ച ഇരിക്കൂറിൽ ഇത്തവണ യുഡിഎഫിനായി പുതിയ സ്ഥാനാർഥി രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. അതേസമയം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയിലെത്തിയതിനാൽ യുഡിഎഫ് കോട്ടകളിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. മണ്ഡലത്തിലെ സാധ്യതകൾ പരിശോധിക്കാം.

Samayam Malayalam 20 Jan 2021, 4:42 pm
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കണ്ണൂർ ജില്ലയിൽ ഇത്തവണ ശ്രദ്ധയാകാർഷിക്കുന്നത് മലയോര മണ്ഡലങ്ങളിലെ പോരാട്ടമാണ്. കഴിഞ്ഞ എട്ട് തവണയായി കോൺഗ്രസ് നേതാവ് കെസി ജോസഫ് മത്സരിച്ച് ജയിച്ച ഇരിക്കൂറിൽ ഇത്തവണ യുഡിഎഫിനായി പുതിയ സ്ഥാനാർഥി രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. അതേസമയം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയിലെത്തിയതിനാൽ യുഡിഎഫ് കോട്ടകളിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. മണ്ഡലത്തിലെ സാധ്യതകൾ പരിശോധിക്കാം.
Samayam Malayalam irikkur assembly election 2021 may become crucial for udf and ldf
ജോസ് വിഭാഗത്തിന്‍റെ ഇടതുപ്രവേശം ഇരിക്കൂറിൽ നേട്ടമാകുമോ? കെസി ജോസഫ് 'പിന്മാറുന്ന' മണ്ഡലത്തിലെ സാധ്യതകൾ



​മത്സരിക്കാനില്ലെന്ന് കെസി ജോസഫ്

എട്ടുതവണ വിജയിച്ച ഇരിക്കൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെസി ജോസഫ് വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തവണ ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹമെന്നും തന്‍റെ ഭാവി ചുമതല പാർട്ടി തീരുമാനിക്കുമെന്നുമാണ് കെസി ജോസഫ് പറഞ്ഞത്. കോട്ടയത്ത് നിന്നെത്തി 1982 മുതൽ ഇരിക്കൂറിൽ മത്സരിച്ച കെസി ജോസഫ് തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം മണ്ഡലത്തിൽ വിജയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ കെസി ജോസഫിനെതിരെ മണ്ഡലത്തിൽ പാർട്ടി അണികളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നെന്നതും ശ്രദ്ധേയമാണ്.

​കേരളാ കോൺഗ്രസ് മുന്നണി പ്രവേശം ഇടതിന് നേട്ടമാകുമോ

കേരളാ കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശം തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ ഇടതിന് നേട്ടമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നേറ്റം എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ സിപിഐയാണ് ഇരിക്കൂർ സീറ്റിൽ മത്സരിക്കുന്നത്. ഇവിടെ കേരളാ കോൺഗ്രസ് പ്രതിനിധി മത്സരംഗത്ത് ഇറങ്ങുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. കോൺഗ്രസ് എ ഗ്രൂപ്പിന്‍റെ മണ്ഡലത്തിൽ കെസി ജോസഫിന് പകരം മത്സരിക്കാനെത്തുന്നത് ആരാണെന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കും.

സാധ്യത അഡ്വ. സോണി സെബാസ്റ്റ്യനോ?


കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍റെ പേരാണ് കെസി ജോസഫിന്‍റെ പകരക്കാരനായി മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നത്. ജില്ലയിലെ എ ഗ്രൂപ്പിന്‍റെ പ്രമുഖ നേതാവാണ് സോണിയെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് പ്രസിഡന്‍റായി പ്രവർത്തിച്ചിരുന്ന സോണിയ്ക്ക് കർഷകർക്കിടിയിൽ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും മണ്ഡസത്തിൽ യുഡിഎഫിന് കാര്യമായ വെല്ലുവിളികൾ ഇല്ലെന്നതും കോൺഗ്രസിന് ആശ്വാസമേകുന്നതാണ്.

​2016ലെ കെസി ജോസഫിന്‍റെ ഭൂരിപക്ഷം 9,647

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്ഥാനാർഥി നിർണ്ണയത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും 9,647 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയായിരുന്നു കെസി ജോസഫ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. കെസി ജോസഫ് 72,548 വോട്ടുകൾ നേടിയപ്പോൾ, ഇടതുമുന്നണിയ്ക്കായി മത്സരിച്ച സിപിഐ സ്ഥാനാർഥി കെടി ജോസിന് 62,901 വോട്ടുകളായിരുന്നു ലഭിച്ചത്. 2011 ലെ തെരഞ്ഞെടുപ്പിൽ 11,757 വോട്ടിന്‍റെ ഭൂരിപക്ഷം കെസി ജോസഫിനുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സിപിഐ മണ്ഡലം വിട്ടുകൊടുക്കുമോ?


കോൺഗ്രസിൽ സണ്ണി സെബാസ്റ്റ്യന് പുറമെ, സജീവ് ജോസഫ്, പിടി മാത്യു എന്നിവരുടെ പേരുകൾ കൂടി ഉയർന്ന് കേൾക്കുന്നുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം നിലവിൽ സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ എഐവൈഫ് നേതാവ് മഹേഷ് കക്കത്ത് മത്സരിക്കുമോ എന്ന ചർച്ചകളാണ് ഉയരുന്നത്. സിപിഎമ്മോ, മറ്റേതെങ്കിലും കക്ഷികളോ സീറ്റിനായി അവകാശവാദം ഉന്നയിച്ചാൽ വിജയസാധ്യതയുള്ള സീറ്റുകളായിരിക്കും സിപിഐ ചോദിക്കുന്നത്. കേരളാ കോൺഗ്രസിന് സീറ്റ് വിട്ട് നൽകുന്നില്ലെങ്കിൽ സിപിഐ സ്ഥാനാർഥി തന്നെയാകും ഇടതുപക്ഷത്തിനായി മത്സരത്തിനിറങ്ങുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്