കൊച്ചി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവത്തില്‍ ഒരാളെ കൂടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കസ്റ്റഡിയിലെടുത്തു. കൊല്ലം ഓച്ചിറ സ്വദേശിയായ ഫൈസല്‍ എന്നയാളാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്ന ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമാന കേസില്‍ റിയാസ് അബൂബക്കര്‍ എന്നയാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. റിയാസിനൊപ്പം ഫൈസലും ഐഎസ് തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകൾ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
ശ്രീലങ്കൻ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമിന്റെ ആരാധകനായ റിയാസിന്റെ കൂടുതൽ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും ചോദ്യം ചെയ്യൽ തുടരേണ്ടതുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റിയാസ് പിടിയിലായത്.
കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ബന്ധപ്പെട്ട മൂന്ന് മലയാളികളെക്കൂടി ദേശീയ അന്വേഷണ ഏജൻസി പ്രതിചേര്‍ത്തിരുന്നു. രാജ്യത്ത് ഐഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിച്ചെന്ന കേസാണ് ഇവര്‍ക്കെതിരെയുള്ളത്. ഐഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇടപെടലുകള്‍ ഇവര്‍ നടത്തിയതായി എൻഐഎ കണ്ടെത്തി. റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകൾ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
ശ്രീലങ്കൻ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമിന്റെ ആരാധകനായ റിയാസിന്റെ കൂടുതൽ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും ചോദ്യം ചെയ്യൽ തുടരേണ്ടതുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റിയാസ് പിടിയിലായത്.
കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ബന്ധപ്പെട്ട മൂന്ന് മലയാളികളെക്കൂടി ദേശീയ അന്വേഷണ ഏജൻസി പ്രതിചേര്‍ത്തിരുന്നു. രാജ്യത്ത് ഐഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിച്ചെന്ന കേസാണ് ഇവര്‍ക്കെതിരെയുള്ളത്. ഐഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇടപെടലുകള്‍ ഇവര്‍ നടത്തിയതായി എൻഐഎ കണ്ടെത്തി. റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.