കൊച്ചി: ഐഎസ് തീവ്രവാദ സംഘടയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ. കേസിൽ ബന്ധപ്പെട്ട മൂന്ന് മലയാളികളെക്കൂടി ദേശീയ അന്വേഷണ ഏജൻസി പ്രതിചേര്‍ത്തു. രാജ്യത്ത് ഐഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിച്ചെന്ന കേസാണ് ഇവര്‍ക്കെതിരെയുള്ളത്. ഐഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇടപെടലുകള്‍ ഇവര്‍ നടത്തിയതായി എൻഐഎ കണ്ടെത്തി. റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ പ്രതകളാക്കി എൻഐഎ കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയിൽ ഈസ്റ്റര്‍ ദിനത്തിൽ സ്ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിൽ ഉള്‍പ്പെടെ എത്തിയിരുന്നതായി മുൻപ് ശ്രീലങ്കൻ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എൻഐഎയോ കേരള പോലീസോ വിശദീകരണം നല്‍കിയിട്ടില്ല. രാജ്യാന്തരബന്ധമുള്ള കേസിൽ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നും എൻഐഎയാണ് അതു പറയേണ്ടതെന്നുമായിരുന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞത്. ഇവര്‍ കേരളത്തിൽ എത്തിയിട്ടുള്ളതിന് തെളിവുകളില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വാദം.
കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ പ്രതകളാക്കി എൻഐഎ കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയിൽ ഈസ്റ്റര്‍ ദിനത്തിൽ സ്ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിൽ ഉള്‍പ്പെടെ എത്തിയിരുന്നതായി മുൻപ് ശ്രീലങ്കൻ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എൻഐഎയോ കേരള പോലീസോ വിശദീകരണം നല്‍കിയിട്ടില്ല. രാജ്യാന്തരബന്ധമുള്ള കേസിൽ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നും എൻഐഎയാണ് അതു പറയേണ്ടതെന്നുമായിരുന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞത്. ഇവര്‍ കേരളത്തിൽ എത്തിയിട്ടുള്ളതിന് തെളിവുകളില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വാദം.