ആപ്പ്ജില്ല

സ്വപ്നയ്ക്ക് ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം; വീട്ടില്‍ പതിവായി എത്തിയിരുന്നെന്ന് അയൽവാസികൾ

വീട്ടിൽ പതിവായി മദ്യ സൽക്കാരം, സർക്കാർ വാഹനങ്ങളിലെത്തുന്നവർ മദ്യപിച്ച് അയൽവക്കകാർക്കും തലവേദനയായി. സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തിയ സ്വപ്ന സുരേഷിന്‍റെ ജീവിതത്തെക്കുറിച്ച് അയൽക്കാർ പറയുന്നത്

Samayam Malayalam 6 Jul 2020, 8:00 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തിയ സ്വപ്ന സുരേഷും ഐടി സെക്രട്ടറിയും തമ്മിൽ അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക് സർക്കാർ വാഹനങ്ങളിൽ ആളുകളെത്തിയിരുന്നെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. സർക്കാർ വാഹനങ്ങളിൽ ഫ്ലാറ്റിലേക്ക് ആളുകളെത്തുകയും മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നെന്നും ഇവർ നേരത്തെ താമസിച്ചിരുന്ന മുടവന്‍മുകളിലെ ഫ്‌ളാറ്റിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് പ്രതികരിച്ചത്.
Samayam Malayalam it secretary was a regular visitor of gold smuggling case accused swapna suresh flat claims reports
സ്വപ്നയ്ക്ക് ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം; വീട്ടില്‍ പതിവായി എത്തിയിരുന്നെന്ന് അയൽവാസികൾ


ഐടി സെക്രട്ടറി സര്‍ക്കാര്‍ കാറില്‍ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നെന്ന് മദ്യപിച്ച് രാത്രി ഒരു മണി വരെയെങ്കിലും ഇവിടെയുണ്ടാകാറുണ്ടായിരുന്നെന്നും അസോസിയേഷൻ ഭാപവാഹികൾ പറഞ്ഞതായാണ് മാതൃഭൂമിയുടെ റിപ്പോർട്ട്. ഐടി സെക്രട്ടറിക്കെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്നും ആരോപണങ്ങളുണ്ട്.

Also Read: ഒരു ഇടപാടിൽ 25 ലക്ഷം, ഉപയോഗിച്ചത് വ്യാജ തിരിച്ചറിയൽ കാർഡ്

കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്പോളാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് ഇവിടെനിന്ന് താമസം മാറുകയും ചെയ്തിരുന്നു. രാത്രി വൈകി സ്വപ്നയുടെ താമസ സ്ഥലത്ത് നിന്ന് മടങ്ങിയ ഐടി സെക്രട്ടറിക്ക് സെക്യൂരിറ്റി ജീവനക്കാരൻ ഗെയിറ്റ് തുറന്ന് നൽകാത്തതിന്‍റെ പേരിൽ സ്വപ്നയുടെ ഭർത്താവ് ജീവനക്കാരനെ മർദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നെങ്കിലും ഇത് പിന്നീട് ഒതുക്കി തീർക്കുകയായിരുന്നു.

ഇവരുടെ ഫ്ലാറ്റിൽ രാത്രി വൈകിയും പാർട്ടികൾ നടക്കാറുണ്ടായിരുന്നെന്നും ആളുകൾ വന്ന് പോകാറുണ്ടായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. റസിഡന്റ്സ് അസോസിയേഷന്‍ ഇടപെട്ടതിനെത്തുടർന്ന് ഒരു വര്‍ഷം മുന്‍പാണ് സ്വപ്ന ഫ്‌ളാറ്റില്‍ നിന്ന് പോയതെന്നാണ് റിപ്പോർട്ടുകൾ.

Also Read: സ്വര്‍ണക്കടത്ത് ‌കേസ്: ആരാണ് സ്വപ്‌ന സുരേഷ്? ഉന്നതരുമായും ബന്ധം?

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു.

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ പങ്കിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ ഇവർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഇവരെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്നാണ് ഐടി വകുപ്പിന്‍റെ വിശദീകരണം. കെഎസ്ഐടിഎൽ നു കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലൈസൻ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്