ആപ്പ്ജില്ല

കീഴാറ്റൂരിലേത് വയൽക്കിളികളല്ല, കഴുകന്മാ‍ര്‍: ജി സുധാകരൻ

വികസനവിരുദ്ധര്‍ മാരീചവേഷം പൂണ്ടു വന്നിരിക്കുകയാണെന്ന് മന്ത്രി

Samayam Malayalam 20 Mar 2018, 11:19 am
തിരുവനന്തപുരം: കീഴാറ്റൂരിൽ ബൈപ്പാസ് നിര്‍മാണത്തിന്‍റെ പേരിൽ വയൽ നികത്തുന്നതിനെതിരെ സമരം ചെയ്യുന്നവര്‍ വയൽകിളികളല്ല, വയൽ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. നിയമസഭയിലായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം. വികസനവിരുദ്ധര്‍ മാരീചവേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും അവരെ കാലം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.
Samayam Malayalam gsudhakaran


വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം, സമരത്തിനിറങ്ങിയവരിൽ മുതിര്‍ന്ന സിപിഎം നേതാക്കള്‍ വരെയുണ്ടെന്നും പാര്‍ട്ടിയ്ക്കു വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായവരെ ബോധ്യപ്പെടുത്താനാവാത്ത വികസനം എന്തിനുവേണ്ടിയാണെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കോൺഗ്രസ് നേതാവ് വിഡി സതീശൻ ചോദിച്ചു.

പ്രദേശത്തെ ഭൂരിപക്ഷം പേരും ദേശീയപാതാ വികസനത്തിന് അനുകൂലമാണെന്നും ചിലര്‍ക്ക് മാത്രമാണ് എതിര്‍പ്പെന്നും മന്ത്രി വിശദീകരിച്ചു. ഇത്തരത്തിലുള്ള മാരീചന്മാരെ കണ്ട് മോഹിക്കരുത്, അത് കാണുമ്പോള്‍ മാരീചനെയല്ല, പുഷ്പകവിമാനത്തിൽ സീതയെ തട്ടിക്കൊണ്ടുപോകാൻ വന്ന രാവണനെയാണ് ഓര്‍മവരുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

കീഴാറ്റൂരിനെ നന്ദിഗ്രാമുമായി ഉപമിക്കേണ്ടതില്ല, നന്ദിഗ്രാമിലേതുപോലെ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാൻ സര്‍ക്കാരിന് ഉദ്ദേശമില്ല. ജീവിതത്തിൽ ഒരിക്കൽപോലും പാടത്തുപോകാത്തവരും സമരത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്