പാലക്കാട്: മണ്ണാര്‍കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം കുത്തിക്കൊന്നു. കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണ് മരിച്ചത്. മണ്ണാര്‍കാട് കോടതിപ്പടിയിൽ ഒരു തുണിക്കടയിൽ കടന്നു ചെന്നാണ് അക്രമികള്‍ സഫീറിനെ കുത്തിയത്. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
മരണത്തിനു പിന്നിൽ സിപിഐ ആണെന്ന് ലീഗ് ആരോപിച്ചു. സിപിഐയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചതായി മണ്ണാര്‍കാട് എംഎൽഎ എൻ ഷംസുദ്ദീൻ ആരോപിച്ചു.
കുത്തുന്നതിനു മുൻപ് അക്രമികളും സഫീറും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായതായും കുത്തിയതിനു ശേഷം ഇവര്‍ ഓടി രക്ഷപെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. മണ്ണാര്‍കാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നുപേര്‍ അക്രമിസംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായാണ് പ്രാഥമികവിവരം.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
മരണത്തിനു പിന്നിൽ സിപിഐ ആണെന്ന് ലീഗ് ആരോപിച്ചു. സിപിഐയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചതായി മണ്ണാര്‍കാട് എംഎൽഎ എൻ ഷംസുദ്ദീൻ ആരോപിച്ചു.
കുത്തുന്നതിനു മുൻപ് അക്രമികളും സഫീറും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായതായും കുത്തിയതിനു ശേഷം ഇവര്‍ ഓടി രക്ഷപെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. മണ്ണാര്‍കാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നുപേര്‍ അക്രമിസംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായാണ് പ്രാഥമികവിവരം.