കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസന്വേഷണം തുടങ്ങി അഞ്ച് ദിവസത്തിനുള്ളിലാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്‌പി വി .എം റഫീഖിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. കൂടുതൽ പേർ കേസിൽ അറസ്റ്റിലാകാനുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. വി.എം മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ടി.പി രഞ്‍ജിത്തിനെയും സ്ഥലം മാറ്റി. പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ക്രൈം ബ്രാഞ്ച് എസ്‌പി സാബു മാത്യുവിനെ ചുമതലപ്പെടുത്തി. അതിനിടെ, ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾ രംഗത്തെത്തി.
സിബിഐ അന്വേഷണം തന്നെ കേസിൽ വേണമെന്ന് കാണിച്ച് ഇരു കുടുംബങ്ങളും പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ശാസ്താ ഗംഗാധരനെതിരെ ആരോപണം ഉന്നയിച്ചിട്ടും അന്വേഷണം നടന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഉദുമ എംഎൽഎക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.
സിബിഐ അന്വേഷണം തന്നെ കേസിൽ വേണമെന്ന് കാണിച്ച് ഇരു കുടുംബങ്ങളും പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ശാസ്താ ഗംഗാധരനെതിരെ ആരോപണം ഉന്നയിച്ചിട്ടും അന്വേഷണം നടന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഉദുമ എംഎൽഎക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.