ആപ്പ്ജില്ല

ചക്ക മയമായി എറണാകുളം ജില്ലാ കലോത്സവം

കലോത്സവ നഗരിയിലെ 13 വേദികള്‍ക്കും ചക്ക ഇനങ്ങളുടെ പേരാണ്

Samayam Malayalam 21 Nov 2018, 2:38 pm
കൊച്ചി: ജില്ലാ കലോത്സവ വേദിയിലെത്തിയാൽ ഇക്കുറി വായിൽ വെള്ളമൂറും. കാരണം എങ്ങും ചക്കമായതുകൊണ്ടാണ്. എറണാകുളം ജില്ലാ കലോത്സവം നടക്കുന്ന ഓരോ വേദിയുടേയും പേരിൽ ചക്ക നിറഞ്ഞുനിൽക്കുകയാണ്. കലോത്സവ നഗരിയിലെ 13 വേദികള്‍ക്കും ചക്ക ഇനങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്.
Samayam Malayalam chakka


എറണാകുളം സൗത്തിലെ ഗേള്‍സ് എച്ച്എസ്എസിലാണ് ഒന്നു മുതൽ ആറുവരെ വേദികളുള്ളത്. തേൻവരിക്ക, കുഴച്ചക്ക, ചെമ്പൻകുഴ, മഞ്ഞമധുരിമ, മധുരമുണ്ട, ജാനവരി ഫസ്റ്റ് എന്നിങ്ങനെയാണ് ഈ ആറ് വേദികളുടെ പേരുകള്‍. മറ്റുള്ള സ്കൂളുകളിലെ വേദകള്‍ക്ക് സ്വാമിയാര്‍ വരിക്ക, എടശ്ശേരി വരിക്ക, കര്‍ക്കിടചക്ക, സുപ്രിയ, വാളിവരിക്ക, തേൻ കൂഴ, വൈക്കം വരിക്ക എന്നിങ്ങനെയാണ് പേരുകള്‍ നൽകിയിരിക്കുന്നത്.

ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ വേദികള്‍ക്ക് പേരുകള്‍ നൽകിയിരിക്കുന്നത്. പ്രളയാനന്തരം നടക്കുന്ന കലോത്സവമായതിനാൽ തന്നെ ചെലവുചുരുക്കിയാണ് ഇക്കുറി കലോത്സവം നടക്കുന്നത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ലഭിക്കുന്നത്. ബുധനാഴ്ചയാണ് കലോത്സവം തുടങ്ങിയത്. ഒന്നര ഏക്കറോളം സ്ഥലത്ത് ഇരുന്നൂറിലേറെ പ്ലാവിനങ്ങള്‍ പരിപാലിക്കുന്ന പാലാ രാമപുരം സ്വദേശി ചക്കാമ്പുഴ കട്ടക്കയം തോമസാണ് ഇക്കുറി കലോത്സവ വേദികള്‍ക്കുള്ള പേരുകള്‍ നിർദേശിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്