തിരുവനന്തപുരം: ഓഖി ദുരന്ത രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിനെ വിമർശിച്ച് ജേക്കബ് തോമസ്. എത്ര പേർ ദുരന്തത്തിൽ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആർക്കും അറിയില്ല. ദുരന്തത്തിൽ ആർക്കും ഉത്തരവാദിത്തമില്ല. പണമുള്ളവരാണ് കടലിൽ പോയിരുന്നതെങ്കിൽ ഇങ്ങനെയായിരിക്കുമോ സാഹചര്യമെന്നും ജേക്കബ് തോമസ് ചോദിച്ചു.
അഴിമതിക്കെതിരെ സംവാദത്തിന് പോലും ആരും തയ്യാറാകുന്നില്ല. സുതാര്യത നഷ്ടപ്പെട്ടുവെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താൽപര്യങ്ങള്‍ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിലാണ് ജേക്കബ് തോമസ് തുറന്നടിച്ചത്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ദനാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ സംവാദത്തിന് പോലും ആരും തയ്യാറാകുന്നില്ല. സുതാര്യത നഷ്ടപ്പെട്ടുവെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താൽപര്യങ്ങള്‍ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിലാണ് ജേക്കബ് തോമസ് തുറന്നടിച്ചത്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ദനാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.