ആപ്പ്ജില്ല

'ഓർത്തഡോക്സ് സഭയുമായി ചേരാനില്ല'; 1934ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ

യാക്കോബയ - ഓർത്തഡോക്സ് സഭകൾ ഒരുമിച്ച് ഒരു സഭയായി മുന്നോട്ട് പോകണമെന്ന നിർദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ. കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ വിധികൾക്ക് ഒരിക്കലും എതിരല്ലെന്ന് യാക്കോബായ സഭ

Samayam Malayalam 9 Oct 2021, 5:33 pm

ഹൈലൈറ്റ്:

  • യാക്കോബയ - ഓർത്തഡോക്സ് പള്ളിത്തർക്കം.
  • നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.
  • ഒരു സഭയായി മുന്നോട്ട് പോകണമെന്ന നിർദേശം അംഗീകരിക്കില്ല.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്‌മക ചിത്രം. Photo: TOI
പ്രതീകാത്‌മക ചിത്രം. Photo: TOI
കൊച്ചി: യാക്കോബയ - ഓർത്തഡോക്സ് സഭകൾ ഒരുമിച്ച് ഒരു സഭയായി മുന്നോട്ട് പോകണമെന്ന നിർദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ. യാക്കോബായ വിഭാഗം സഭയായി തുടരുമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തൻ ട്രസ്റ്റി വ്യക്തമാക്കി. സുപ്രീം കോടതി അന്തിമ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഇനി രണ്ട് വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉള്ളൂവെന്നും 1934ലെ സഭാ ഭരണഘടന അനുസരിച്ചാണ് പള്ളികൾ ഭരിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷണം നടത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് യാക്കോബായ സഭ പ്രതികരണം നടത്തിയത്.
'നിർദേശങ്ങൾ പോലീസ് അവഗണിക്കുന്നു, കൂടുതൽ പരാതികൾ തിരുവനന്തപുരം ജില്ലയിൽ'; പി സതീദേവി
കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ വിധികൾക്ക് യാക്കോബായ സഭ ഒരിക്കലും എതിരല്ല. സർക്കാരുമായോ ഏത് ഏജൻസികളുമായോ ചർച്ചകൾക്ക് സഭ തയ്യാറാണ്. ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചകൾക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയ്യാറായിട്ടില്ലെന്നും മാനേജിങ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തൻ ട്രസ്റ്റി വ്യക്തമാക്കി.

യാക്കോബയ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ലെന്ന് സഭ പറഞ്ഞു. എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽ ഉൾപ്പെടുന്നില്ല. സൂനഹദോസിന് ശേഷം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചിൽ കാര്യങ്ങൾ ബോധിപ്പിക്കും. 100 വർഷം പഴക്കമുള്ള കേസാണിതെന്ന യാർഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോഭായ സഭ പറഞ്ഞു.

ഓടുന്ന ട്രെയിനിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; പീഡിപ്പിച്ചത് മോഷണസംഘം, രണ്ട് പേർ അറസ്റ്റിൽ
1934ലെ സഭാ ഭരണഘടന അനുസരിച്ചാണ് പള്ളികൾ ഭരിക്കേണ്ടതെന്നും ഒരൊറ്റ സഭയേ ഉള്ളൂവെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. വീഷയത്തിൽ നിലപാട് അറിയിക്കണമെന്ന് കോടതി യാക്കോഭായ സഭയോട് ആവശ്യപ്പെട്ടിരുന്നു. കൊടതിയിൽ നിലപാടറിയിക്കുന്നതിന് മുൻപ് തന്നെ യാക്കോഭായ സഭ വിഷയത്തിൽ പരസ്യമായി പ്രതികരണം നടത്തിയെന്നതാണ് പ്രത്യേകത.

യാക്കോബയ - ഓർത്തഡോക്സ് സഭാ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമധാനം നിലനിർത്തുകയാണ് പ്രധാനം. പള്ളികൾക്കും വസ്തുവകകൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവ് പൂർണമായി നടപ്പാക്കാൻ സാവകാശം വേണമെന്ന് സർക്കാർ പറയുകയും ചെയ്തതോടെ ഹർജി പരിഗനിക്കുന്നത് ഈ മാസം 26ലേക്ക് മാടുകയും ചെയ്തിരുന്നു.

ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ ഫോൺ മോഷ്ടിച്ചു; എസ്ഐക്ക് സസ്‌പെന്‍ഷന്‍
യാക്കോബയ - ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കേണ്ട സമയമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സഭാ തർക്കം ഇങ്ങനെ തുടരുന്നത് ആർക്ക് വേണ്ടിയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുകയും ചെയ്തു. തർക്കം പരിഹരിച്ച് ഇരു സഭകളും സമവായത്തിലെത്തണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേ ഉള്ളൂ. 1934ലെ ഭരണഘടന പ്രകാരം മാത്രമേ പള്ളികൾ ഭരിക്കാനാകൂ. ആ ഭരണഘടന അംഗീകരിക്കുന്ന വികാരിമാരെയും വിശ്വാസികളെയും പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇരു സഭകളുടെയും നേതൃത്വം നല്‍കുന്നവര്‍ ഇക്കാര്യം ചിന്തിക്കണമെന്നും കോടതി അഭ്യര്‍ഥിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്