കൊച്ചി: എറണാകുളം പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ രണ്ടു ദിവസമായി യാക്കോബായ സഭാ അധ്യക്ഷൻ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ പ്രവേശിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവ പള്ളിക്ക് പുറത്ത് ഉപവാസം ആരംഭിച്ചത്.
ഇരു സഭകളും താൽകാലിക തർക്ക പരിഹാരമായി നിർദേശിച്ചതനുസരിച്ച് രണ്ടു പള്ളികളിലായി വിശുദ്ധ കുർബാന അർപ്പിക്കുകയാണ് ഇന്ന്. പള്ളിക്കുള്ളിൽ പ്രാർത്ഥനയും മറ്റും നടത്തിയ മറ്റും നടത്തിയ ഓർത്തഡോക്സ് വിഭാഗം അതിനിടെ അന്തരിച്ച യാക്കോബായ സഭാ വിശ്വാസിയുടെ ശവസംസ്കാരം നടത്താൻ അനുവദിച്ചില്ല. തുടർന്ന് ജില്ലാ ഭരണകൂടം മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് മാത്രം പള്ളിയിൽ പ്രവേശനം അനുവദിച്ച് ശവസംസ്കാര ശുശ്രൂഷ നടത്തി. ശവസംസ്കാര ശുശ്രൂഷയ്ക്ക് ശേഷം ഓർത്തഡോക്സ് വിഭാഗക്കാരെ പള്ളിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭാ അധ്യക്ഷൻ ഉപവാസം നടത്തിയത്.