ആപ്പ്ജില്ല

ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ രഹസ്യമൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ രഹസ്യമൊഴി പുറത്ത്

Samayam Malayalam 10 Jul 2018, 3:52 pm
Samayam Malayalam d7d461276204cf2ff5249f12529c06c9
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ രഹസ്യമൊഴി പുറത്ത്. ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയാണ് പുറത്തായത്. പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങൾ തന്നെയാണ് പുതിയ മൊഴിയിലും നൽകിയിരിക്കുന്നത്.

"രഹസ്യ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍: ബിഷപ്പ് രണ്ടുവര്‍ഷം തുടര്‍ച്ചയായി പിന്തുടര്‍ന്ന് പീഡിപ്പിച്ചു. തന്നോട് വ്യക്തിവൈരാഗ്യത്തോടെയാണ് പെരുമാറിയത്. താൽപ്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഫോണില്‍ അശ്ലീല സന്ദേശങ്ങളും ബിഷപ്പിന്റെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചു നല്‍കി. എന്നാല്‍, ഇത് ആദ്യമൊന്നും ഗൗരവമായി എടുത്തില്ല. ഇത് ആദ്യമൊന്നും ഗൗരവമായി എടുത്തില്ല. ഇതിനിടെ തന്നെ ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്ക്കു വിളിച്ചു വരുത്തി ബിഷപ്പ് പീഡിപ്പിക്കുകയായിരുന്നു. ബിഷപ്പ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. പീഡനം തുടര്‍ന്നതോടെ സഭയിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കി. എന്നാല്‍, എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. കുറവിലങ്ങാട്ടെ ആശ്രമത്തിലേയ്ക്കു മാറ്റം ചോദിച്ചു വാങ്ങി. എന്നാല്‍, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ഗതികെട്ടാണ് പരാതി നല്‍കിയത്''.

പൊലീസിന് നല്‍കിയ മൊഴിതന്നെ കന്യാസ്ത്രി രഹസ്യമൊഴിയിലും അവര്‍ത്തിച്ചതോടെ ബിഷപ്പിനെതിരായ തെളിവുകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്