ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം ജലന്ധറിൽ പ്രാര്‍ത്ഥനാ ദിനം. കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്ത്ഥനാദിവസമായി ആചരിക്കാൻ വൈദികര്‍ക്കും വിശ്വാസികള്‍ക്കും രൂപതാ അഡ്മിനിസ്ട്രേറ്റര്‍ സന്ദേശമയച്ചു. കേസിൽ സത്യം പുറത്തു വരാൻ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് ആവശ്യപ്പെട്ടു. വരുന്ന ചൊവ്വാഴ്ചയാണ് കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നത്.അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഡിജിപിയുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരുന്നതുകൊണ്ട് കോടതിയിൽ സമര്‍പ്പിക്കുന്നത് ഒരു മാസം വൈകിയാണ്. കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ വീണ്ടും സമരം ശക്തമാക്കുന്നതിനിടയിലാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ഇതിനിടെ കേസിലെ പ്രധാനസാക്ഷിയും എഫ്സിസി സന്യാസിനീസമൂഹത്തിലെ അംഗവുമായി സി. ലിസി വടക്കേൽ ബിഷപ്പിനെതിരെ മൊഴി കൊടുത്തതിനു പിന്നാലെ തന്റെ ജീവനു ഭീഷണിയുള്ളതായി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ബിഷപ്പിനെതിരെ നിലപാടെടുത്തതിന് തനിക്ക് മരുന്നും ഭക്ഷണവും നിഷേധിക്കുന്നതായും കന്യാസ്ത്രീ വെളിപ്പെടുത്തി.
ഇതിനിടെ കേസിലെ പ്രധാനസാക്ഷിയും എഫ്സിസി സന്യാസിനീസമൂഹത്തിലെ അംഗവുമായി സി. ലിസി വടക്കേൽ ബിഷപ്പിനെതിരെ മൊഴി കൊടുത്തതിനു പിന്നാലെ തന്റെ ജീവനു ഭീഷണിയുള്ളതായി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ബിഷപ്പിനെതിരെ നിലപാടെടുത്തതിന് തനിക്ക് മരുന്നും ഭക്ഷണവും നിഷേധിക്കുന്നതായും കന്യാസ്ത്രീ വെളിപ്പെടുത്തി.