ആപ്പ്ജില്ല

മാണി സി കാപ്പന് പതിനൊന്നര കോടി കടം; ചർച്ച നടത്തി ആ പാവത്തെ കൊല്ലരുത്: പിസി ജോർജ്ജ്

മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുന്നുവെന്ന് പ്രചാരണം നടത്തിയാൽ അദ്ദേഹത്തിന് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോയെന്ന് പിസി ജോർജ്ജ് ചോദിച്ചു.

Samayam Malayalam 29 Dec 2020, 11:54 pm
കൊച്ചി: മാണി സി കാപ്പന് പതിനൊന്നര കോടി രൂപ കടമുണ്ടെന്ന് പിസി ജോർജ്ജ്. ചർച്ച നടത്തി ആ പാവത്തെ കൊല്ലരുതെന്ന് പിസി ജോർജ്ജ് പറഞ്ഞു. ആ മനുഷ്യൻ എൽഡിഎഫിൽ നിന്നും മാറുകയാണെന്ന് പ്രചാരണം കൊടുത്താൽ എന്തെങ്കിലും ആനുകൂല്യം അദ്ദേഹത്തിന് ലഭിക്കുമോയെന്നും പിസി ജോർജ്ജ് ചോദിച്ചു, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.
Samayam Malayalam pc george
പിസി ജോർജ്ജ്, മാണി സി കാപ്പൻ |Facebook


മാണി സി കാപ്പൻ പാവം മനുഷ്യനാണ്, അദ്ദേഹത്തിന് പതിനൊന്നര കോടി രൂപ കടമുണ്ട്. മുടിഞ്ഞിരിക്കുകയാണ്, ആ പാവത്തോട് ആരെങ്കിലും പണം ചോദിച്ചാൽ കൊടുക്കും. അത്രക്ക് ശുദ്ധനാണ്. അദ്ദേഹം എൽഡിഎഫിൽ നിന്നും മാറുകയാണെന്ന് പ്രചാരണം കൊടുത്താൽ അദ്ദേഹത്തിന് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ- പിസി ജോർജ്ജ് ചോദിച്ചു. എൻസിപി യുഡിഎഫിലേക്ക് പോകുന്നുവെന്ന വാർത്തയോടായിരുന്നു പിസി ജോർജ്ജിന്റെ പ്രതികരണം.

ഹരിപ്പാടുവിട്ട് സുരക്ഷിത മണ്ഡലത്തിലേക്കെന്ന് വാർത്ത; ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ
പിജെ ജോസഫിനെ വിമർശിച്ചും ജോർജ്ജ് പരാമർശം നടത്തി. യുഡിഎഫിന്റെ സീറ്റ് വിശ്ചയിക്കുന്നത് ജോസഫാണോ? യുഡിഎഫ് കൺവീനറാണ് സീറ്റ് ആർക്കാണെന്ന് പറയേണ്ടത്. അവിടെ വേറെ സ്ഥാനാർത്ഥി വരുമോയെന്ന് ജോസഫിന് പേടിയുണ്ട്. യുഡിഎഫ് പല ചർച്ചകളും നടത്തുന്നുണ്ട്. അതുകൊണ്ട് ജോസഫ് ചാടിക്കേറി പറഞ്ഞതാണ്. എൻസിപി ഇപ്പോൾ യുഡിഎഫിൽ വന്നിട്ടില്ല. യുഡിഎഫിൽ വന്നാൽത്തന്നെ കാപ്പനെ സ്ഥാനാർത്ഥിയാക്കുമോയെന്ന് ജോസഫിന് എങ്ങനെ പറയാൻ കഴിയുമെന്നും ജോർജ്ജ് പറഞ്ഞു.

നല്ല എംഎൽഎയായ മോൻസിനെ ജോസഫ് കൊണ്ടുനടന്ന് നശിപ്പിച്ചു. ഒരു സിനിമാ നടനെ ചെണ്ടയടിയുടെ എന്തോ ആക്കുമെന്നാണ് ജോസഫ് പറഞ്ഞത്. ഇത് കേട്ടപ്പോൾ ചിരിച്ചു പോയി. ജോസഫ് ഇങ്ങനെ അബദ്ധങ്ങൾ പറയരുതെന്നാണ് താൻ പറയുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്