തൃശ്ശൂർ: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു. ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം.
ഇന്നലെ രാത്രി പതിനൊന്നരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പുറപ്പെട്ട ആംബുലൻസ് പുലർച്ചെ തൃശൂരിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കേ വണ്ടി പഞ്ചറായതിനെ തുടർന്ന് നിർത്താൻ ശ്രമിക്കവേ അപകടത്തിൽ പെടുകയായിരുന്നു എന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. അപകടത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ ജയരാജൻ നിലവിൽ ജുഡീഷ്യൽ റിമാൻഡിലാണെങ്കിലും ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയരാജന് വിദഗ്ധ പരിശോധന വേണമെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റാൻ കണ്ണൂർ ജയിൽ സൂപ്രണ്ട് തീരുമാനിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പുറപ്പെട്ട ആംബുലൻസ് പുലർച്ചെ തൃശൂരിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കേ വണ്ടി പഞ്ചറായതിനെ തുടർന്ന് നിർത്താൻ ശ്രമിക്കവേ അപകടത്തിൽ പെടുകയായിരുന്നു എന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. അപകടത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ ജയരാജൻ നിലവിൽ ജുഡീഷ്യൽ റിമാൻഡിലാണെങ്കിലും ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയരാജന് വിദഗ്ധ പരിശോധന വേണമെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റാൻ കണ്ണൂർ ജയിൽ സൂപ്രണ്ട് തീരുമാനിച്ചത്.