ആപ്പ്ജില്ല

ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള തസ്തികയിൽ കെ ജീവൻ ബാബുവിനെ നിയമിച്ചു

ഖാദർ കമ്മിറ്റി ശുപാർശ അംഗീകരിച്ചുകൊണ്ട് ഇന്നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ വിവിധ സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷം ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

ഹൈലൈറ്റ്:

  • ഖാദർ കമ്മിറ്റി റിപ്പോർട്ടിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു
  • ഇന്നാണ് സർക്കാർ ഉത്തരവിറക്കിയത്
  • പ്രതിപക്ഷം ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam jeevan babu ias
ജീവൻ ബാബു ഐഎഎസ്
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ തസ്തികയിൽ കെ ജീവൻ ബാബു ഐഎഎസിനെ നിയമിച്ചു. ഡിപിഐ ഓഫീസും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളുമെല്ലാം ഇനി ഡിജിഇക്ക് കീഴിലാണ്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെയും പ്ലസ്ടു, വിഎച്ച്എസ്ഇ ക്ലാസുകളിലെയും പരീക്ഷകളുടെ നടത്തിപ്പ്ചുമതലയും ഡിജിഇക്കാണ്.
ഖാദർ കമ്മിറ്റി ശുപാർശ അംഗീകരിച്ചുകൊണ്ട് ഇന്നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ വിവിധ സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷം ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകിയത്. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാകുന്നതോടെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലാകും. ഒന്നു മുതൽ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന എന്ന ഒറ്റ കുടിക്കീഴിലായിരിക്കും ഉണ്ടാകുക.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ആദ്യഘട്ടം 2019-20 അധ്യായന വർഷംതന്നെ നടപ്പാക്കും. നിലവിലുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങൾ അതുപോലെതന്നെ നിലനിൽക്കും. ഭരണപരമായ മേന്മയിലൂടെ അക്കാദമിക്ക് മികവ് കൊണ്ടുവരിയാണ് ലക്ഷ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്