തൃശൂര്‍: പ്രവാചകനെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റ് പ്രസിദ്ധീകരിച്ച വിഷയത്തിൽ മാതൃഭൂമി തന്നോടും മാപ്പ് പറയണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഖേദപ്രകടനത്തില്‍ തന്‍റെ പേര് ഉപയോഗിച്ചത് ശരിയായില്ല. തന്റെ ചെലവില്‍ ആരും ഖേദം പ്രകടിപ്പിക്കേണ്ടെന്നും കെമാല്‍പാഷ പറഞ്ഞു. വിഷയത്തിൽ പത്രം ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
" ഞാന്‍ അടിയുറച്ച മതവിശ്വാസിയാണ്. അക്കാര്യം എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ല." കേരള വികലാംഗ ക്ഷേമ സംഘടനയുടെ നാലാമത് സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യവേ കെമാൽ പാഷ പറഞ്ഞു.
മുസ്ലീം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് വിവേചനമാണെന്നും പുരുഷന് നാല് ഭാര്യമാരാകാമെങ്കിൽ സ്ത്രീക്ക് നാല് ഭർത്താക്കന്മാരായിക്കൂടെ എന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പ് മാതൃഭൂമി നഗരം പേജിൽ കൊടുത്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരു സാമൂഹിക വിരുദ്ധൻ പറഞ്ഞ വാക്കുകൾ പത്രത്തിൽ കൊടുത്ത് വിവാദമായപ്പോൾ മാപ്പു പറഞ്ഞ മാതൃഭൂമി തന്നോടും മാപ്പു പറയണമെന്നാണ് കെമാൽ പാഷയുടെ ആവശ്യം.
" ഞാന്‍ അടിയുറച്ച മതവിശ്വാസിയാണ്. അക്കാര്യം എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ല." കേരള വികലാംഗ ക്ഷേമ സംഘടനയുടെ നാലാമത് സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യവേ കെമാൽ പാഷ പറഞ്ഞു.
മുസ്ലീം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് വിവേചനമാണെന്നും പുരുഷന് നാല് ഭാര്യമാരാകാമെങ്കിൽ സ്ത്രീക്ക് നാല് ഭർത്താക്കന്മാരായിക്കൂടെ എന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പ് മാതൃഭൂമി നഗരം പേജിൽ കൊടുത്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരു സാമൂഹിക വിരുദ്ധൻ പറഞ്ഞ വാക്കുകൾ പത്രത്തിൽ കൊടുത്ത് വിവാദമായപ്പോൾ മാപ്പു പറഞ്ഞ മാതൃഭൂമി തന്നോടും മാപ്പു പറയണമെന്നാണ് കെമാൽ പാഷയുടെ ആവശ്യം.