കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളിലാണ് കമറുദ്ദീന് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെയാണ് രജിസ്റ്റർ ചെയ്ത 142 കേസുകളിലും കമറുദ്ദീന് ജാമ്യം ലഭിച്ചത്. രജിസ്റ്റർ ചെയ്ത എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് കമറുദ്ദീൻ.
Also Read : 'എൻസിപി അല്ല, മുന്നണി വിടുന്നെങ്കിൽ കാപ്പൻ മാത്രം'; പാലായിലെ സാധ്യതകൾ ഇങ്ങനെ
ചന്തേര, കാസർകോട്, പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് നേരത്തെ നിരവധി കേസുകളിൽ കമറുദ്ദീന് കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചിരുന്നത്. കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ടാണ് നിക്ഷേപ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തത്. സ്ഥാപനം പൂട്ടി പോയതോടെയാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി ഉയരുന്നത്.
കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നവംബര്‍ 7നാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നത്. ജനുവരി നാലിന് ഹൈക്കോടതി നാല് കേസുകളില്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കീഴ് കോടതികളിൽ നിന്നും അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ ആരംഭിച്ചത്. അതേസമയം കേസിലെ പ്രധാന പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും മകന് ഹിഷാമിനെയും ഇതുവരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Also Read : 'എൻസിപി അല്ല, മുന്നണി വിടുന്നെങ്കിൽ കാപ്പൻ മാത്രം'; പാലായിലെ സാധ്യതകൾ ഇങ്ങനെ
ചന്തേര, കാസർകോട്, പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് നേരത്തെ നിരവധി കേസുകളിൽ കമറുദ്ദീന് കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചിരുന്നത്. കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ടാണ് നിക്ഷേപ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തത്. സ്ഥാപനം പൂട്ടി പോയതോടെയാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി ഉയരുന്നത്.
കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നവംബര്‍ 7നാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നത്. ജനുവരി നാലിന് ഹൈക്കോടതി നാല് കേസുകളില്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കീഴ് കോടതികളിൽ നിന്നും അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ ആരംഭിച്ചത്. അതേസമയം കേസിലെ പ്രധാന പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും മകന് ഹിഷാമിനെയും ഇതുവരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.