മലപ്പുറം: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ മുസ്ലീം ലീഗ് നടപടി. നിക്ഷേപകരുടെ വിവരങ്ങൾ സംബന്ധിച്ചും ആസ്തിവകകളെ കുറിച്ചും സെപ്റ്റംബർ മുപ്പതിനകം എംഎംഎ വിശദമായ റിപ്പോർട്ട് കൈമാറണമെന്ന് പാണക്കാട് ഹൈദലി ശിഖാബ് തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന് ലീഗ് യോഗത്തിൽ തീരുമാനമായി.
Also Read: ഉപതെരഞ്ഞെടുപ്പ് പാടില്ല; കാരണങ്ങൾ വിശദീകരിച്ച് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൻ്റെ പകർപ്പ് പുറത്ത്
ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് അടുത്ത ആറ് മാസത്തിനുള്ളിൽ എല്ലാ ഇടപാടുകളും അവസാനിപ്പിക്കണം. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം മുഴുവൻ കൊടുക്കണമെന്ന നിർദേശം അദ്ദേഹത്തിന് നൽകിയതായി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: കുട്ടനാട്ടിൽ തുഷാറിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നീക്കം; സെൻകുമാർ മത്സരിക്കുമെന്ന് റിപ്പോർട്ട്
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗിലെ മറ്റ് നേതാക്കൾ പാർട്ടിയിൽ നിന്ന് വിട്ട് നിൽക്കണമെന്ന നിർദേശം പാർട്ടി ഘടകത്തിന് ലീഗ് നേതൃത്വം നൽകി. നിക്ഷേപകരുടെ വിവരങ്ങൾ സംബന്ധിച്ചും ഖമറുദ്ദീൻ്റെ ആസ്തി സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരാളെ ചുമതലപ്പെടുത്തി. ബിസിനസിൽ വൻ തകർച്ചയുണ്ടായെന്നാണ് കമറുദ്ദീൻ വ്യക്തമാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
15 ദിവസത്തിനകം ബാധ്യതയുടെ ശരിയായ കണക്ക് നേതൃത്വത്തിന് നൽകണം. പരമാവധി 6 മാസത്തിനകം എല്ലാവരുടേയും കടബധ്യത തീർക്കണമെന്നും നിർദേശം നൽകി. ഈ വർഷം ആദ്യം മുതലാണ് ജ്വല്ലറിയുമായി ബന്ധപ്പെട്ട ആരോപണം വർധിച്ചത്. എംഎൽഎയെ മറയാക്കി ലക്ഷക്കണക്കിന് രൂപയാണ് ജ്വല്ലറി നടത്തിപ്പുകാർ കൈപ്പറ്റിയത്. പണം നൽകിയവരിൽ ഭൂരിഭാഗം പേരും മുസ്ലീൽ ലീഗ് നേതാക്കളും അനുഭാവികളുമാണ്.
Also Read: സംസ്ഥാനത്ത് ഇന്ന് 3349 പേര്ക്ക് കൊവിഡ്
കമറുദ്ദീൻ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകൾ കൂടി കാസർകോട് ചന്ദേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ എംഎൽഎയ്ക്കെതിരായ കേസുകളുടെ 29 ആയി.
Also Read: ഉപതെരഞ്ഞെടുപ്പ് പാടില്ല; കാരണങ്ങൾ വിശദീകരിച്ച് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൻ്റെ പകർപ്പ് പുറത്ത്
ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് അടുത്ത ആറ് മാസത്തിനുള്ളിൽ എല്ലാ ഇടപാടുകളും അവസാനിപ്പിക്കണം. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം മുഴുവൻ കൊടുക്കണമെന്ന നിർദേശം അദ്ദേഹത്തിന് നൽകിയതായി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: കുട്ടനാട്ടിൽ തുഷാറിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നീക്കം; സെൻകുമാർ മത്സരിക്കുമെന്ന് റിപ്പോർട്ട്
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗിലെ മറ്റ് നേതാക്കൾ പാർട്ടിയിൽ നിന്ന് വിട്ട് നിൽക്കണമെന്ന നിർദേശം പാർട്ടി ഘടകത്തിന് ലീഗ് നേതൃത്വം നൽകി. നിക്ഷേപകരുടെ വിവരങ്ങൾ സംബന്ധിച്ചും ഖമറുദ്ദീൻ്റെ ആസ്തി സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരാളെ ചുമതലപ്പെടുത്തി. ബിസിനസിൽ വൻ തകർച്ചയുണ്ടായെന്നാണ് കമറുദ്ദീൻ വ്യക്തമാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
15 ദിവസത്തിനകം ബാധ്യതയുടെ ശരിയായ കണക്ക് നേതൃത്വത്തിന് നൽകണം. പരമാവധി 6 മാസത്തിനകം എല്ലാവരുടേയും കടബധ്യത തീർക്കണമെന്നും നിർദേശം നൽകി. ഈ വർഷം ആദ്യം മുതലാണ് ജ്വല്ലറിയുമായി ബന്ധപ്പെട്ട ആരോപണം വർധിച്ചത്. എംഎൽഎയെ മറയാക്കി ലക്ഷക്കണക്കിന് രൂപയാണ് ജ്വല്ലറി നടത്തിപ്പുകാർ കൈപ്പറ്റിയത്. പണം നൽകിയവരിൽ ഭൂരിഭാഗം പേരും മുസ്ലീൽ ലീഗ് നേതാക്കളും അനുഭാവികളുമാണ്.
Also Read: സംസ്ഥാനത്ത് ഇന്ന് 3349 പേര്ക്ക് കൊവിഡ്
കമറുദ്ദീൻ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകൾ കൂടി കാസർകോട് ചന്ദേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ എംഎൽഎയ്ക്കെതിരായ കേസുകളുടെ 29 ആയി.