പെരുമ്പാവൂർ-ജിഷവധക്കേസ് പ്രതിയെ 14 ദിവസത്തേയ്ക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതിയായ അസം സ്വദേശി അമീറുൽ ഇസ്ലാമിനെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് വെള്ളിയാഴ്ച ഹാജരാക്കിയത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരം മുന്ന് മണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡി.ജി.പി എത്താന്‍ വൈകിയതോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുന്നത് വൈകിയത്. വൈകുന്നേരത്തോടെ പോലീസ് ക്ലബ്ബില്‍ എത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതിയെ മുക്കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.അതിനുശേഷം കാക്കനാട് ജില്ലാ ജയിലിലേക്കാണ് അമീറുല്ലിനെ മാറ്റിയിരിക്കുന്നത്. തിരച്ചറിയൽ പരേട് ഉടൻ നടക്കും. അതിനുശേഷമേ മറ്റ് തെളിവുകൾ ശേഖരിക്കു. നിയമസഹായം വേണമെന്ന് അമീറുൽ കോടതിയിൽ ആവശ്യപ്പെട്ടതായാണ് വിവരം.
മുഖം ഹെല്‍മറ്റ് കൊണ്ട് മറച്ചാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. മുപ്പതോളം പോലീസുകാരുടെ അകമ്പടിയോടെ പോലീസ് ബസിലാണ് പ്രതിയെ എത്തിച്ചത്. ബസിന്റെ മുന്നിലും പിന്നിലുമായി പോലീസിന്റെ അകമ്പടി വാഹനവും ഉണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബ് മുതല്‍ പെരുമ്പാവൂര്‍ കോടതി വരെ സിഗ്നലുകള്‍ ഓഫ് ചെയ്ത് പോലീസ് വാഹനത്തിന്റെ യാത്ര സുഖമമാക്കിയായിരുന്നു പ്രതിയെ എത്തിച്ചത്. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരം മുന്ന് മണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡി.ജി.പി എത്താന്‍ വൈകിയതോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുന്നത് വൈകിയത്. വൈകുന്നേരത്തോടെ പോലീസ് ക്ലബ്ബില്‍ എത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതിയെ മുക്കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.അതിനുശേഷം കാക്കനാട് ജില്ലാ ജയിലിലേക്കാണ് അമീറുല്ലിനെ മാറ്റിയിരിക്കുന്നത്. തിരച്ചറിയൽ പരേട് ഉടൻ നടക്കും. അതിനുശേഷമേ മറ്റ് തെളിവുകൾ ശേഖരിക്കു. നിയമസഹായം വേണമെന്ന് അമീറുൽ കോടതിയിൽ ആവശ്യപ്പെട്ടതായാണ് വിവരം.
മുഖം ഹെല്‍മറ്റ് കൊണ്ട് മറച്ചാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. മുപ്പതോളം പോലീസുകാരുടെ അകമ്പടിയോടെ പോലീസ് ബസിലാണ് പ്രതിയെ എത്തിച്ചത്. ബസിന്റെ മുന്നിലും പിന്നിലുമായി പോലീസിന്റെ അകമ്പടി വാഹനവും ഉണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബ് മുതല്‍ പെരുമ്പാവൂര്‍ കോടതി വരെ സിഗ്നലുകള്‍ ഓഫ് ചെയ്ത് പോലീസ് വാഹനത്തിന്റെ യാത്ര സുഖമമാക്കിയായിരുന്നു പ്രതിയെ എത്തിച്ചത്. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.