ആപ്പ്ജില്ല

മാനഭംഗശ്രമത്തെ ജിഷ ചെറുത്തുനിന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ജിഷവധക്കേസിൽ കേരളാപൊലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട് പുറത്തുവന്നു. ജിഷയെ ലൈംഗികമായി

TNN 19 Jun 2016, 9:56 am
കൊച്ചി: ജിഷവധക്കേസിൽ കേരളാപൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ജിഷയെ ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമിറുള്‍ എത്തിയത്.കൊലയ്ക്ക് കാരണം പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതാണ് റിപ്പോർട്ടിൽ പറയുന്നു. ആ സമയം, ജിഷയുടെ അമ്മ രാജേശ്വരി വീട്ടില്‍ ഇല്ലായിരുന്നു. വൈകീട്ട് അഞ്ചുമണിക്കാണ് കൊലപാതകം നടത്തിയത്.
Samayam Malayalam jisha murder case remand report
മാനഭംഗശ്രമത്തെ ജിഷ ചെറുത്തുനിന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്


ജിഷയെ ലൈംഗികമായി കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമം പ്രതി നടത്തിയെന്നും ജിഷ ശക്തമായി ചെറുത്തുനിന്നതിനെ തുടര്‍ന്ന് പ്രതി കത്തിയുപയോഗിച്ച് ഒന്നിലേറെ തവണ കുത്തി. പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസിന്‍റെ റിപ്പോർട്ടിലുണ്ട്.മാനഭംഗപ്പെടുത്താന്‍ വീണ്ടും ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാരകമായ ആയുധമുപയോഗിച്ച് ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്‌തു.

പ്രതി അമിറൂൽ താമസിച്ചിരുന്ന കാഞ്ചിപുരത്തെത്തി കേരളാപൊലീസ് തെളിവെടുപ്പ് നടത്തി. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന തെളിവെടുപ്പില്‍ ഡോങ്‌സെങ് കമ്പനി എച്ച്ആര്‍ മാനേജരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ജിഷയുടെ കൊലയാളി അമിറൂലിനെ കാഞ്ചിപുരത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഫോണിന്‍റെ എെഎംഇഎെ നമ്പർ പിന്തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷനന്‍ നടത്താറുണ്ടോ, എത്ര ദിവസം അമിറുള്‍ ജോലി ചെയ്തിരുന്നു എന്നിങ്ങനെയുളള ചോദ്യങ്ങളാണ് പ്രധാനമായും ചോദിച്ചത്. അമിറുള്‍ ഇസ്ലാമിന്റെ സുഹൃത്തായ മുര്‍ഷിബാദ് സ്വദേശി സുജിലിന്റെ മൊഴിയും ഇന്ന് കോതമംഗലം കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്