കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയായ ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് സമയമെടുക്കുമെന്ന് എ.ഡി.ജി.പി സന്ധ്യ. ക്ഷമയാണ് ഇപ്പോൾ ആവശ്യമെന്നും ജിഷയുടെ വീട് സന്ദർശിച്ച ശേഷം ബി.സന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിനു ശേഷമായിരുന്നു ബി. സന്ധ്യയുടെ പ്രതികരണം. പഴയ അന്വേഷണസംഘത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സന്ധ്യ പറഞ്ഞു.
ജിഷയുടെ വസതിയിലെത്തി പുതിയ അന്വേഷണ സംഘം തെളിവെടുത്തു. ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി സന്ധ്യ ജിഷയുടെ വീട്ടിലെത്തിയത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കേസില്‍ പ്രതിയെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇതിനെതിരേ സാമൂഹിക പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി കെ. പത്മകുമാറിനെ മാറ്റി തല്‍സ്ഥാനത്ത് ബി.സന്ധ്യയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.മകൾക്ക് മദ്യപാനികളായ ചിലരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ജിഷയുടെ അച്ഛൻ പറഞ്ഞു.
ജിഷയുടെ വസതിയിലെത്തി പുതിയ അന്വേഷണ സംഘം തെളിവെടുത്തു. ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി സന്ധ്യ ജിഷയുടെ വീട്ടിലെത്തിയത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കേസില്‍ പ്രതിയെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇതിനെതിരേ സാമൂഹിക പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി കെ. പത്മകുമാറിനെ മാറ്റി തല്‍സ്ഥാനത്ത് ബി.സന്ധ്യയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.മകൾക്ക് മദ്യപാനികളായ ചിലരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ജിഷയുടെ അച്ഛൻ പറഞ്ഞു.