ഇടിമുറികൾ നിർത്തണം; ജിഷ്ണുവിൻ്റെ അമ്മ സുപ്രീംകോടതിയിൽ
ജിഷ്ണു പ്രണോയിമാർ ഇനി ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കോടതി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
TNN 24 Mar 2017, 11:10 am
ന്യൂഡൽഹി: സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ തടയണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീംകോടതിയിൽ. വിദ്യാർത്ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളജുകൾ. ഈ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും ഹർജിയിൽ ജിഷ്ണുവിൻ്റെ അമ്മ ആവശ്യപ്പെടുന്നു.
ജിഷ്ണുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി കൃഷ്ണദാസിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ആണ് ഇടിമുറികൾ തടയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ജിഷ്ണു പ്രണോയിമാർ ഇനി ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കോടതി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ കൃഷ്ണദാസിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ അപേക്ഷ നല്കിയിരുന്നു. 27ന് ഈ ഹർജി പരിഗണിക്കുമ്പോൾ മഹിജ നല്കിയ ഹർജിയും സുപ്രീംകോടതി പരിഗണിക്കും.
Jishnu's mother moving to SC
Jishnu’s mother writes to chief justice
ജിഷ്ണുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി കൃഷ്ണദാസിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ആണ് ഇടിമുറികൾ തടയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ജിഷ്ണു പ്രണോയിമാർ ഇനി ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കോടതി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ കൃഷ്ണദാസിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ അപേക്ഷ നല്കിയിരുന്നു. 27ന് ഈ ഹർജി പരിഗണിക്കുമ്പോൾ മഹിജ നല്കിയ ഹർജിയും സുപ്രീംകോടതി പരിഗണിക്കും.
Jishnu's mother moving to SC
Jishnu’s mother writes to chief justice