കോട്ടയം: സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന് മികച്ച വിജയം. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു. Also Read : വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടു; ആദ്യ ഫല സൂചനകൾ ഇടതിന് അനുകൂലം
1965 മുതൽ 2016 വരെ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മാണി സി കാപ്പൻ എൻസിപി വിട്ടാണ് യുഡിഎഫിനായി ഇവിടെ മത്സരിച്ചത്. എൽഡിഎഫിനായി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും ജനവിധി തേടി.
1965 മുതൽ 2016 വരെ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മാണി സി കാപ്പൻ എൻസിപി വിട്ടാണ് യുഡിഎഫിനായി ഇവിടെ മത്സരിച്ചത്. എൽഡിഎഫിനായി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും ജനവിധി തേടി.