കോട്ടയം: കത്തോലിക്ക സഭയിലെ പരിഷ്കരണവാദിയും വിമർശകനുമായ ജോസഫ് പുലിക്കുന്നേൽ (85) അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.
ഇടമറ്റം പുലിക്കുന്നേൽ കുടുംബത്തിൽ 1932 ഏപ്രില്‍ 14നായിരുന്നു ജനനം. അധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, പത്രാധിപൻ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരുന്നു ജോസഫ് പുലിക്കുന്നേൽ. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാപകരിൽ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.
പ്രൈവറ്റ് കോളേജ് അധ്യാപകന്‍റെ സ്മരണകള്‍ (ആത്മകഥ), ഉദയംപേരൂര്‍ സുനഹദോസ്- ഒരു ചരിത്ര വിചാരണ, കൈരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ കൃതികളാണ്.
ഇടമറ്റം പുലിക്കുന്നേൽ കുടുംബത്തിൽ 1932 ഏപ്രില്‍ 14നായിരുന്നു ജനനം. അധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, പത്രാധിപൻ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരുന്നു ജോസഫ് പുലിക്കുന്നേൽ. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാപകരിൽ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.
പ്രൈവറ്റ് കോളേജ് അധ്യാപകന്‍റെ സ്മരണകള്‍ (ആത്മകഥ), ഉദയംപേരൂര്‍ സുനഹദോസ്- ഒരു ചരിത്ര വിചാരണ, കൈരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ കൃതികളാണ്.