ആപ്പ്ജില്ല

മാധ്യമപ്രവര്‍ത്തകന്‍റെ അപകട മരണം; പ്രതികള്‍ കോടതിയില്‍ ഹാജരായില്ല, കുറ്റപത്രം കൈമാറി

വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയില്‍ ഹാജരാകാതിരുന്നത്. തുടക്കം മുതലേ കേസ് അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

Samayam Malayalam 24 Feb 2020, 4:31 pm
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസ് ഏപ്രില്‍ 16 ലേക്ക് മാറ്റി. അതേസമയം, കേസില്‍ കുറ്റപത്രം കൈമാറി.
Samayam Malayalam K M Basheer


നേരിട്ട് ഹാജരാകണമെന്നായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി ഇരുവരുടെയും അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. തുടക്കം മുതലേ കേസ് അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നു. മന:പൂര്‍വ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കല്‍, വാഹനമിടിച്ച് അപകടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനു മേല്‍ ചുമത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്