ഇപി ജയരാജൻ്റെ രാജി ഭരണ സുതാര്യതയുടെ വിളംബരമാണെന്ന് നടന്‍ ജോയ് മാത്യു. ജനങ്ങളാണു യഥാർഥ ശക്തിയെന്ന് ഒരു പാർട്ടി തിരിച്ചറിയുന്നതു മുതൽ ആ പാർട്ടിയുടെ ഭാവി ജനഹൃദയങ്ങളിൽ സുസ്ഥിരമാവുകയാണെന്ന് നടൻ അഭിപ്രായപ്പെട്ടു.
അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചു തൂങ്ങിയ മുൻ ഗവൺമെൻ്റിനുള്ള ശക്തമായ മറുപടി മാത്രമല്ല ഇ.പി .ജയരാജൻ എന്ന മന്ത്രിയുടെ രാജിയെന്നും താരം വ്യക്തമാക്കി.
ബന്ധു നിയമനത്തിന്റെ പേരിൽ രാജിവെച്ചത് യുഡിഎഫിനുള്ള തിരിച്ചടിയാണ്, ഇത് ഇടതുമുന്നണിയ്ക്ക് ജനങ്ങളിലുള്ള സ്‌നേഹം കൂട്ടുമെന്നും താരം പറഞ്ഞു.
ഖജനാവ് കൊള്ളയടിച്ചതിനല്ല ഈ രാജി. മുൻ സർക്കാരുകൾ തുടർന്ന രീതിയിൽ അതിലെ ചതിക്കുഴി കാണാതെ വീണതാണെന്നത് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചു തൂങ്ങിയ മുൻ ഗവൺമെൻ്റിനുള്ള ശക്തമായ മറുപടി മാത്രമല്ല ഇ.പി .ജയരാജൻ എന്ന മന്ത്രിയുടെ രാജിയെന്നും താരം വ്യക്തമാക്കി.
ബന്ധു നിയമനത്തിന്റെ പേരിൽ രാജിവെച്ചത് യുഡിഎഫിനുള്ള തിരിച്ചടിയാണ്, ഇത് ഇടതുമുന്നണിയ്ക്ക് ജനങ്ങളിലുള്ള സ്‌നേഹം കൂട്ടുമെന്നും താരം പറഞ്ഞു.
ഖജനാവ് കൊള്ളയടിച്ചതിനല്ല ഈ രാജി. മുൻ സർക്കാരുകൾ തുടർന്ന രീതിയിൽ അതിലെ ചതിക്കുഴി കാണാതെ വീണതാണെന്നത് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.