പാലക്കാട്: അടച്ചുപൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറി സമുചയത്തിൽ ഫുഡ് പാർക്ക് തുടങ്ങുന്നകാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. പാലക്കാട്ടെ കർഷകർക്ക് ഉപകാരപ്പെടുന്ന രീതിയിലായിരിക്കും പദ്ധതി ആവിഷ്ക്കരിക്കുകയെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തെത്തുടർന്ന് 2002ൽ അടച്ചുപൂട്ടിയതായിരുന്നു ചിറ്റൂരിലെ മേനോൻ പാറയിലെ പഞ്ചസാര വ്യവസായശാല. പിന്നീട് മലബാർ ഡിസ്ലരിയെന്ന് പേര് മാറ്റി. മദ്യം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ബ്രൂവറി വിഷയം വിവാദമായതോടെ സർക്കാർ പദ്ധതി ഉപേക്ഷിച്ചു. ഇതേത്തുടർന്നാണ് ഭക്ഷ്യം സംസ്ക്കരണ ശാല ആരംഭിക്കാനുള്ള നീക്കം സർക്കാർ തലത്തിൽ നടക്കുന്നത്.
കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്നവിധത്തിലാണ് ഭക്ഷ്യസംസ്ക്കരണ ശാലയ്ക്ക് തുടക്കംകുറിക്കുക. വൈൻ, പഴച്ചാർ എന്നിവയാണ് ഇവിടെനിന്നും ഉത്പാദിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.
കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്നവിധത്തിലാണ് ഭക്ഷ്യസംസ്ക്കരണ ശാലയ്ക്ക് തുടക്കംകുറിക്കുക. വൈൻ, പഴച്ചാർ എന്നിവയാണ് ഇവിടെനിന്നും ഉത്പാദിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.