ആപ്പ്ജില്ല

മുരളീമന്ദിരം എനിക്ക് വേണ്ട, അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല: കെ മുരളീധരൻ

മുരളീമന്ദിരത്തിൽ നടന്ന ബിജെപി പരിപാടിക്കെതിരെ കെ മുരളീധരൻ. അമ്മയുടെ കർമങ്ങൾ നടക്കുന്ന ദിവസം രാഷ്ട്രീയ പരിപാടി നടത്തിയത് തരംതാണ നടപടിയാണെന്ന് മുരളീധരൻ വിമർശിച്ചു. മുരളീമന്ദിരത്തിൽ നടന്ന ചടങ്ങിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ 50 ഓരെ പേരെ സ്വീകരിച്ചത്. പത്മജ വേണുഗോപാൽ ആണ് പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

Edited byദീപു ദിവാകരൻ | Samayam Malayalam 9 Apr 2024, 9:31 pm

ഹൈലൈറ്റ്:

  • രൂക്ഷ വിമർശനവുമായി കെ മുരളീധരൻ.
  • 'മുരളീമന്ദിരത്തിലെ ബിജെപി പരിപാടി അപ്രതീക്ഷിതം'.
  • അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam K Muraleedharan
കെ മുരളീധരൻ.
തൃശൂർ: മുരളീമന്ദിരത്തിൽ പത്മജ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ബിജെപിയുടെ പരിപാടി നടത്തിയതിനെതിരെ കെ മുരളീധരൻ. അമ്മ മരിച്ചതിന്റെ ഓർമദിനമായ ഇന്ന് രാഷ്ട്രീയമായ ഒരു കാര്യത്തിന് ഉപയോഗിച്ചത് ശരിയായില്ല. അമ്മയുടെ കർമങ്ങൾ നടക്കുന്ന ദിവസം ഇത്തരം ഒരു രാഷ്ട്രീയ പരിപാടി സ്വീകരിച്ചത് തരംതാണ നടപടിയാണ്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അമ്മ വീട്ടിൽ വരുന്ന എല്ലാവരെയും സ്വീകരിച്ച വ്യക്തിയായിരുന്നു. എന്നും കോൺഗ്രസായിരുന്ന, അച്ഛന്റെ നിഴൽപറ്റിമാത്രം ജീവച്ച ഒരാളായിരുന്നു അമ്മ. അച്ഛൻ രാഷട്രീയ പ്രവർത്തനം നടത്തുമ്പോഴും ഒരു അല്ലലും അറിയിക്കാതെ ഞങ്ങളെ പോറ്റി വളർത്തിയ ആളായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അന്ന് തൃശൂരിലെ ഐഎൻടിയുസി തൊഴിലാളികൾ ചുമടെടുത്ത് കൊണ്ടുവന്നുതരുന്ന പണം ഉപയോഗിച്ചായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. അങ്ങനെ കഴിഞ്ഞ ഒരു പാരമ്പര്യത്തിൽനിന്നു കുടുംബത്തിലെ ഒരാൾ സംഘിപാരമ്പര്യത്തിലേക്ക് മാറിയെന്നു കരുതി ഇന്നത്തെ ദിനം അവർ ഉപയോഗിക്കരുതായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.


ഞങ്ങൾ നടത്തുമ്പോൾ അത് ഡിസിസിയാണ് നടത്താറ്. അന്നും അത് പാർട്ടി ചടങ്ങായി നടത്താറില്ല. ഇന്ന് ഇത്രയും ചീപ്പായ ഒരു കളി താൻ പ്രതീക്ഷിച്ചില്ല. തെരഞ്ഞെടുപ്പ് തിരക്കായതുകൊണ്ടാണ് ഇംഗ്ലീഷ് മാസത്തിലെ ദിനം അനുസ്മരണത്തിന് ഉപയോഗിച്ചത്. ഇനിയുള്ള അനുസ്മരണങ്ങളിൽ ഞാനുമുണ്ടാകുമല്ലോ. ഇനി കൂടുതൽ വിജിലന്റാകും- അദ്ദേഹം പറഞ്ഞു.

മുരളീമന്ദിരത്തിന്റെ കാര്യത്തിൽ തന്നെയാരും ഉപദേശിക്കാൻ വരണ്ട. എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാം. എന്തിനും 26 കഴിയട്ടെ, അതിനുശേഷം നോക്കാം. ഇത് രാഷ്ട്രീയ പോരാട്ടമാണ്. ഇന്ത്യാരാജ്യം ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പിൽ കുടുംബകാര്യം സംസാരിക്കേണ്ടതില്ല. പ്രാർഥിക്കുന്നത് നല്ലതാണ്. എന്റെ അമ്മയുടെയും അച്ഛന്റെയും സ്മൃതിമണ്ഡപത്തിൽ പ്രാർഥിച്ചാൽ ബുദ്ധിയില്ലാത്തവർക്ക് ബുദ്ധിവരും. ഇന്ന് പ്രാർഥിച്ചവർക്ക് നാളെ ബുദ്ധിവരുമെന്നും മുരളീധരൻ പറഞ്ഞു.
'ചന്ദ്രനെ നോക്കി കുരയ്ക്കുന്ന നായകളെ പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചുകൊണ്ടേയിരിക്കും'; എകെ ആൻ്റണിയെ കാണുമ്പോൾ സഹതാപമെന്ന് അനിൽ ആൻ്റണി

മുരളീമന്ദിരമെന്ന കെട്ടിടം തനിക്ക് വേണ്ടതില്ല. എന്നാൽ തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം താൻ ജീവിച്ചിരിക്കുമ്പോൾ സംഘികൾക്ക് വിട്ടുകൊടുക്കില്ല. ഇങ്ങനെ ഒരു നിലപാട് എടുത്തിരുന്നില്ലെങ്കിൽ താൻ സ്വയം ആ വീടിന്റെ അവകാശം അവർക്ക് എഴുതിക്കൊടുക്കുമായിരുന്നു. തനിക്ക് ഇന്ന് അത്യാവശ്യം ജീവിക്കാനുള്ള സ്വത്തുണ്ട്. പാർലമെന്റിലും നിയമസഭയിലും നിന്ന് കിട്ടുന്ന പെൻഷനുമുണ്ട്. അതുകൊണ്ട് ഏതെങ്കിലും കെട്ടിടം വേണ്ട ആവശ്യമില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തൃശൂരിൽ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു, സ്വീകരിച്ച് പത്മജ വേണുഗോപാൽ, ചടങ്ങ് നടന്നത് മുരളീമന്ദിരത്തിൽ

"സംഘികളുടെ മുദ്രാവാക്യം കേൾക്കേണ്ട അവസ്ഥയൊന്നും കെ കരുണാകരനില്ല. എന്തായാലും ഞങ്ങൾ ഒരു പ്രതിജ്ഞയെടുക്കുകയാണ്. ഈ വർഗീയ ശക്തികളെ തൃശൂരിന്റെ മണ്ണിൽനിന്നു തുടച്ചുനീക്കും. അത് എന്ത് അന്തർധാരയുണ്ടായാലും. അമ്മയുടെ ഓർമദിനത്തിൽ ഞാനൊരു പ്രതിജ്ഞയെടുക്കുകയാണ്. ഈ വർഗീയ കക്ഷികളെ, ബിജെപി ആർഎസ്എസ് കക്ഷികളെ തൃശൂരിന്റെ മണ്ണിൽനിന്നു തുടച്ചു നീക്കിയിട്ടേ ഞാൻ പോകൂ"- കെ മുരളീധരൻ പറഞ്ഞു.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്