പേരാമ്പ്ര: വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരാണത്തിന്റെ ഭാഗമായി പേരാമ്പ്ര സികെജി ഗവ.കോളജിൽ എത്തിയതായിരുന്നു മുരളീധരൻ. ഒന്നാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയാണ് കെ.മുരളീധരൻ. എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെ മുരളീധരന് മടങ്ങി പോരേണ്ടി വന്നു. മൂന്ന് മണിയോടെ പേരാമ്പ്ര മേഴ്‌സി കോളജ് വിദ്യാർഥികളുമായി സംവദിച്ച ശേഷം സമീപത്തുള്ള സർക്കാർ കോളജിൽ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
കെഎസ്‌യു പ്രവർത്തകർക്കൊപ്പം കോളജിലേക്ക് മുരളീധരൻ പ്രവേശിക്കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ കോളജ് ഗേറ്റ് അടച്ചു. മുരളീധരന് ഒപ്പമുണ്ടായിരുന്നവർ ഗേറ്റ് തുറന്നെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ജയരാജന് അനുകൂലമായ മുദ്രാവാക്യങ്ങളുമായി വഴി തടഞ്ഞതോടെ കെഎസ്‌യുവും മുദ്രാവാക്യമുയർത്തി. തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായതോടെയാണ് മുരളീധരൻ മടങ്ങാൻ തീരുമാനിച്ചത്.
കെഎസ്‌യു പ്രവർത്തകർക്കൊപ്പം കോളജിലേക്ക് മുരളീധരൻ പ്രവേശിക്കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ കോളജ് ഗേറ്റ് അടച്ചു. മുരളീധരന് ഒപ്പമുണ്ടായിരുന്നവർ ഗേറ്റ് തുറന്നെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ജയരാജന് അനുകൂലമായ മുദ്രാവാക്യങ്ങളുമായി വഴി തടഞ്ഞതോടെ കെഎസ്‌യുവും മുദ്രാവാക്യമുയർത്തി. തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായതോടെയാണ് മുരളീധരൻ മടങ്ങാൻ തീരുമാനിച്ചത്.