ആപ്പ്ജില്ല

ബിഷപ്പിനെതിരെ നടപടിയില്ല: കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് മജീദ്

സർക്കാർ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വഴി തെറ്റിക്കുകയാണെന്ന് മജീദ് പറഞ്ഞു.

Samayam Malayalam 10 Sept 2018, 5:45 pm
തിരുവനന്തപുരം: ഫ്രാങ്കോ മുളക്കൽ ബിഷപ്പിനെതിരായി സർക്കാർ നടപടിയെടുക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. ബിഷപ്പ് ഇത് വരെ തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മുൻ‌കൂർ ജാമ്യത്തിന് പോലും ശ്രമിക്കാത്തത് തനിക്ക് ഉറപ്പ് ലഭിച്ചതിനാലെന്നും മജീദ് ആരോപിച്ചു. സർക്കാർ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വഴി തെറ്റിക്കുകയാണെന്ന് മജീദ് പറഞ്ഞു.
Samayam Malayalam K P A Majeed


അതിനിടെ, കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. കഴിഞ്ഞ ഒരു മാസം കേസിന്റെ അന്വേഷണത്തിൽ എന്ത് പുരോഗതി ഉണ്ടായെന്നും ഹൈക്കോടതി ആരാഞ്ഞു. കേസിൽ ഇരയായ കന്യാസ്ത്രീയെയും സാക്ഷികളായ കന്യാസ്ത്രീകളെയും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചോ എന്ന് കോടതി ചോദിച്ചു. അടുത്ത വ്യാഴാഴ്‌ച ഹൈക്കോടതിയിൽ സർക്കാർ ഇത് സംബന്ധിച്ച പുരോഗതി വിശദീകരിക്കണമെന്നാണ് നിർദേശം.

ബിഷപ്പിന്റെ പീഡനത്തിന് കന്യാസ്ത്രീ ഇരയായ സംഭവത്തിൽ ഇന്ന് രണ്ട് ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കി സമയബന്ധിതമായി അന്വേഷണം അവസാനിപ്പിക്കണം എന്ന് കോടതി വ്യക്തമാക്കി. നേരത്തെ കോടതിയിൽ വൈക്കം ഡിവൈഎസ്‌പി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പാലുതവണ പീഡിപ്പിച്ചതായി പറയുന്നുണ്ട്. അത് പ്രതിപാദിച്ച് ആരും നിയമത്തിന് മുകളിൽ അല്ലെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും കോടതി നിരീക്ഷിച്ചു.

ഇന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസിൽ അന്വേഷണം വേഗത്തിൽ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്‍പര്യഹര്‍ജി സമർപ്പിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്