കോഴിക്കോട്: കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിച്ചതാണ് പുതിയ ചര്‍ച്ചാവിഷയം. വിഷയത്തിൽ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതിനെതിരെ നിയമം വരണമെന്ന് കെ പി ശശികല ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ സര്‍വകലാശാലയായി കേരളം മാറിയെന്ന് കെ പി ശശികല അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാരെ മതമൗലികവാദികള്‍ പണം കൊടുത്തു വളര്‍ത്തുകയാണെന്നും മതമൗലികവാദികളെ എതിര്‍ക്കുന്നവരോടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പെന്നും കെ പി ശശികല കുറ്റപ്പെടുത്തി. പൊതുസ്ഥലത്ത് മുഖംമറച്ച് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിയമനിര്‍മാണം വേണമെന്ന് പൊതുസമൂഹത്തിൽ നിന്ന് ആവശ്യമുയരണമെന്നും എംഇഎസിന് ഇത് പറയാൻ സാധിച്ചിട്ടും ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇക്കാര്യം പറയാൻ സാധിച്ചിട്ടില്ലെന്നും ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാറാട് അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല.
മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയേണ്ടതുണ്ടെന്നും 1921ൽ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു.
മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയേണ്ടതുണ്ടെന്നും 1921ൽ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു.