തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കെ റെയിൽ ഇന്ന് തത്സമയം മറുപടി നൽകും. ജനസമക്ഷം സിൽവർലൈൻ എന്നാണ് പരിപാടിയുടെ പേര്. വൈകിട്ട് 4 മണി മുതൽ പൊതുജനങ്ങൾക്ക് കെ റെയിലിന്റെ സമൂഹമാധ്യമ, പേജുകളിൽ കമന്റായാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്. കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം സ്വയംഭൂലിഗം എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുക. കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകൾക്ക് പുറമെ, ഇമെയിൽ വഴിയും ചോദ്യങ്ങൾ അയക്കാമെന്ന് കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അറിയിച്ചു.
Also Read : മൂന്ന് നിർണായക ഉപാധികൾ; അഭയ കേസ് പ്രതികൾക്ക് ജാമ്യം, കോട്ടൂരും സെഫിയും പുറത്തേക്ക്
രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായാണ് കെ റെയിൽ വിലയിരുത്തപ്പെടുന്നത്. കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത് ചർച്ചയായിരുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധവും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിനും പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്.
അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് സില്‍വര്‍ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് കെ റെയിൽ കോർപ്പറേഷൻ പറയുന്നത്. ദേശീയപാതാ വികസനം കാസർഗോഡ്-തിരുവനന്തപുരം സിൽവർലൈൻ അർധ-അതിവേഗ പദ്ധതിക്ക് ബദലാവുകയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ റെയിൽ കോർപ്പറേഷന്റെ വാക്കുകൾ.
Also Read : വിവാദങ്ങൾക്കിടെ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗം നാളെ; വി കുഞ്ഞികൃഷ്ണൻ പങ്കെടുക്കില്ലെന്ന് സൂചന, കണക്കിൽ കളിക്കാൻ നേതൃത്വം
കേരളത്തിലെ ദേശീയ പാതകളില്‍ ഇപ്പോൾ തന്നെ ഒരു കോടിയിലേറെ വാഹനങ്ങളുണ്ട്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ദേശീയപാത എത്ര വികസിച്ചാലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധമാണ് വാഹനങ്ങളുടെ എണ്ണം പെരുകുന്നത്. ദേശീയപാത വികസിപ്പിക്കുന്നത് വഴി കുറച്ചുകാലത്തേക്ക് ആശ്വാസം ലഭിച്ചേക്കും. അടുത്ത അഞ്ചു വര്‍ഷത്തിനകം ദേശീയപാതകള്‍ വീണ്ടും വാഹനങ്ങള്‍ കൊണ്ട് നിറയും.
അപ്പോൾ വീണ്ടും ദേശീയപാതയുടെ വീതി കൂട്ടേണ്ടി വരും. അഞ്ചു വര്‍ഷമോ പത്ത് വര്‍ഷമോ കൂടുമ്പോള്‍ ഹരിത ഇടനാഴികളിലൂടെ കുടുതല്‍ ദേശീയപാതകളോ ബദല്‍ എക്സ്പ്രസ് പാതകളോ ആസൂത്രണം ചെയ്യാന്‍ സംസ്ഥാനം നിര്‍ബന്ധിതമാകും കാലാകാലങ്ങളില്‍ ദേശീയ പാത വികസിപ്പിക്കാൻ കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് സാധിക്കില്ല. സ്ഥലലഭ്യത തന്നെയാണ് പ്രധാനപ്രശ്നം എന്നുപറഞ്ഞുകൊണ്ടാണ് കെ റെയിലിന്റെ പരാമർശം.
Also Read : മൂന്ന് നിർണായക ഉപാധികൾ; അഭയ കേസ് പ്രതികൾക്ക് ജാമ്യം, കോട്ടൂരും സെഫിയും പുറത്തേക്ക്
രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായാണ് കെ റെയിൽ വിലയിരുത്തപ്പെടുന്നത്. കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത് ചർച്ചയായിരുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധവും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിനും പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്.
അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് സില്‍വര്‍ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് കെ റെയിൽ കോർപ്പറേഷൻ പറയുന്നത്. ദേശീയപാതാ വികസനം കാസർഗോഡ്-തിരുവനന്തപുരം സിൽവർലൈൻ അർധ-അതിവേഗ പദ്ധതിക്ക് ബദലാവുകയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ റെയിൽ കോർപ്പറേഷന്റെ വാക്കുകൾ.
Also Read : വിവാദങ്ങൾക്കിടെ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗം നാളെ; വി കുഞ്ഞികൃഷ്ണൻ പങ്കെടുക്കില്ലെന്ന് സൂചന, കണക്കിൽ കളിക്കാൻ നേതൃത്വം
കേരളത്തിലെ ദേശീയ പാതകളില്‍ ഇപ്പോൾ തന്നെ ഒരു കോടിയിലേറെ വാഹനങ്ങളുണ്ട്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ദേശീയപാത എത്ര വികസിച്ചാലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധമാണ് വാഹനങ്ങളുടെ എണ്ണം പെരുകുന്നത്. ദേശീയപാത വികസിപ്പിക്കുന്നത് വഴി കുറച്ചുകാലത്തേക്ക് ആശ്വാസം ലഭിച്ചേക്കും. അടുത്ത അഞ്ചു വര്‍ഷത്തിനകം ദേശീയപാതകള്‍ വീണ്ടും വാഹനങ്ങള്‍ കൊണ്ട് നിറയും.
അപ്പോൾ വീണ്ടും ദേശീയപാതയുടെ വീതി കൂട്ടേണ്ടി വരും. അഞ്ചു വര്‍ഷമോ പത്ത് വര്‍ഷമോ കൂടുമ്പോള്‍ ഹരിത ഇടനാഴികളിലൂടെ കുടുതല്‍ ദേശീയപാതകളോ ബദല്‍ എക്സ്പ്രസ് പാതകളോ ആസൂത്രണം ചെയ്യാന്‍ സംസ്ഥാനം നിര്‍ബന്ധിതമാകും കാലാകാലങ്ങളില്‍ ദേശീയ പാത വികസിപ്പിക്കാൻ കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് സാധിക്കില്ല. സ്ഥലലഭ്യത തന്നെയാണ് പ്രധാനപ്രശ്നം എന്നുപറഞ്ഞുകൊണ്ടാണ് കെ റെയിലിന്റെ പരാമർശം.