തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ.എസ്.ശബരീനാഥൻ എംഎൽഎ. ഫേസ്ബുക്കിലൂടെ തന്നെയാണ് ശബരീനാഥന്റെ മറുപടി. രമ്യയെക്കുറിച്ച് ഓർത്ത് ദീപ പരിതപ്പിക്കേണ്ടെന്നും ആ കുട്ടി വിജയിച്ചു വന്നോളുമെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ആലത്തൂരിൽ ഐഡിയ സ്റ്റാർ സിംഗർ തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന ദീപയുടെ പരാമര്‍ശത്തിനാണ് ശബരീനാഥൻ മറുപടി നൽകിയത്. ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസെന്ന് എംഎല്‍എ പറയുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തയായ പ്രവർത്തകയുമാണ്. ഇതൊക്ക സൗകര്യപൂർവം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാർ സിങ്ങർ പരാമർശമെന്ന് ശരീനാഥന് കുറ്റപ്പെടുത്തി.
നന്നായി പാട്ടു പാടുന്നതും ഡാൻസ് കളിക്കുന്നതുമല്ല തെരഞ്ഞെടുപ്പിൽ മാനദണ്ഡമെന്നും ഇത് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പാണെന്നും ദീപ നിഷാന്ത് പറഞ്ഞു. രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോക്സഭയിലെത്തുന്ന ആദ്യ ദളിത് എംപിയാകുമെന്നത് തെറ്റാണെന്നും സിപിഐയുടെ ഭാര്‍ഗവി തങ്കപ്പനാണ് ആദ്യ ദളിത് എംപിയെന്നും ദീപ നിഷാന്ത് ചൂണ്ടിക്കാട്ടി. എന്നാൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെയുള്ള ദീപ നിഷാന്തിന്റെ വിമര്‍ശനത്തിനെതിരെ നിരവധി പേര് രംഗത്തു വന്നു.
"ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്." തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ രമ്യ ഹരിദാസ് പാട്ടുകള്‍ പാടുന്നതിനെതിരെയായിരുന്നു ദീപ നിഷാന്തിന്റെ വിമര്‍ശനം. മാളികപ്പുറത്തമ്മയാകാനായിരുന്നു ആഗ്രഹമെന്ന രമ്യ ഹരിദാസിൻ്റെ പ്രസ്താവനയെയും ദീപ നിഷാന്ത് വിമർശിച്ചു
രമ്യ ഹരിദാസ് തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയിലെ ആദ്യ ദളിത് എംപിയാകുമെന്ന പ്രചരണവും തെറ്റാണെന്ന് ദീപ നിഷാന്ത് പറഞ്ഞു. ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഭാർഗവി തങ്കപ്പനാണ് ആദ്യ ദളിത് എംപിയെന്ന് ദീപ നിഷാന്ത് ഓര്‍മപ്പെടുത്തി. 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്നാണ് ഭാര്‍ഗവി തങ്കപ്പൻ വിജയിച്ചത്.
"ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം! രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ " എന്ന ചാരായ യുക്തിയാണ് ഇതിന് മറുപടിയെങ്കിൽ ഉത്തരം പറയാനില്ലെന്നും ദീപ നിഷാന്ത് വ്യക്തമാക്കി.
നന്നായി പാട്ടു പാടുന്നതും ഡാൻസ് കളിക്കുന്നതുമല്ല തെരഞ്ഞെടുപ്പിൽ മാനദണ്ഡമെന്നും ഇത് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പാണെന്നും ദീപ നിഷാന്ത് പറഞ്ഞു. രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോക്സഭയിലെത്തുന്ന ആദ്യ ദളിത് എംപിയാകുമെന്നത് തെറ്റാണെന്നും സിപിഐയുടെ ഭാര്‍ഗവി തങ്കപ്പനാണ് ആദ്യ ദളിത് എംപിയെന്നും ദീപ നിഷാന്ത് ചൂണ്ടിക്കാട്ടി. എന്നാൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെയുള്ള ദീപ നിഷാന്തിന്റെ വിമര്‍ശനത്തിനെതിരെ നിരവധി പേര് രംഗത്തു വന്നു.
"ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്." തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ രമ്യ ഹരിദാസ് പാട്ടുകള്‍ പാടുന്നതിനെതിരെയായിരുന്നു ദീപ നിഷാന്തിന്റെ വിമര്‍ശനം. മാളികപ്പുറത്തമ്മയാകാനായിരുന്നു ആഗ്രഹമെന്ന രമ്യ ഹരിദാസിൻ്റെ പ്രസ്താവനയെയും ദീപ നിഷാന്ത് വിമർശിച്ചു
രമ്യ ഹരിദാസ് തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയിലെ ആദ്യ ദളിത് എംപിയാകുമെന്ന പ്രചരണവും തെറ്റാണെന്ന് ദീപ നിഷാന്ത് പറഞ്ഞു. ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഭാർഗവി തങ്കപ്പനാണ് ആദ്യ ദളിത് എംപിയെന്ന് ദീപ നിഷാന്ത് ഓര്‍മപ്പെടുത്തി. 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്നാണ് ഭാര്‍ഗവി തങ്കപ്പൻ വിജയിച്ചത്.
"ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം! രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ " എന്ന ചാരായ യുക്തിയാണ് ഇതിന് മറുപടിയെങ്കിൽ ഉത്തരം പറയാനില്ലെന്നും ദീപ നിഷാന്ത് വ്യക്തമാക്കി.